അവസാന ടെസ്റ്റിന്റെ വിധി കണ്ടറിയണം; ബിസിസിഐയും ഇസിബിയും കൂടിയാലോചനകളില്‍

മുഖ്യ കോച്ച് രവി ശാസ്ത്രിക്ക് പിന്നാലെ അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് യോഗേഷ് പര്‍മാറിനും കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ടില്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ ടീം ഭീതിയില്‍. മാഞ്ചസ്റ്ററില്‍ നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റ് ഉപേക്ഷിക്കണമെന്ന് ആവശ്യം ചില ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിസിസിഐയും ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്.

ഇന്ത്യന്‍ കളിക്കാരെ തുടര്‍ച്ചയായി ചികിത്സിക്കുന്നയാളാണ് യോഗേഷ് പര്‍മാര്‍. കളിക്കാരുമായി ഏറ്റവും അടുത്ത് ഇടപഴകുന്ന വ്യക്തികളുടെ കൂട്ടത്തിലും യോഗേഷ് ഉള്‍പ്പെടുന്നു. ഇതാണ് താരങ്ങളെ വിഷമവൃത്തത്തിലാക്കുന്നത്. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതകളിലേക്ക് ഇതു വിരല്‍ചൂണ്ടുന്നു.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനുശേഷം ഐപിഎല്ലിന്റെ രണ്ടാം ഘട്ടത്തിലും ട്വന്റി20 ലോകകപ്പിലുമെല്ലാം കളിക്കാന്‍ ഇതേ താരങ്ങളാണ് യുഎഇയിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ മൂന്ന് ആഴ്ച മുന്‍പ് യുഎഇയില്‍ ക്യാംപ് ചെയ്ത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും നിന്നു വരുന്ന കളിക്കാര്‍ക്കായി ബയോബബിള്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്