Ipl

ട്രോളുകളിൽ നിറഞ്ഞ് അമ്പയർ, കറന്റ് വന്നിട്ട് കളി തുടങ്ങിയാൽ പോരായിരുന്നോ

സീസണിലെ ആദ്യ മത്സരത്തിലേറ്റ തോൽവിക്ക് മുംബൈ പ്രതികാരം ചെയ്തു. അതും ഡബിൾ സ്‌ട്രോങിൽ. ചെന്നൈയെ തോൽപ്പിച്ചത് മാത്രമല്ല, മറിച്ച് ചെന്നൈയുടെ പ്ലേ ഓഫ് വാതിലുകൾ അടക്കാനും മുംബൈക്ക് സാധിച്ചു. ബൗളറുമാരെ അളവറ്റ് അസഹായിച്ച പിച്ചിൽ ബാറ്റിംഗ് ഒട്ടും എളുപ്പമായിരുന്നില്ല. ചെന്നൈ ഉയർത്തിയ 98 റൺസ് ലക്‌ഷ്യം മറികടക്കാൻ മുംബൈക്ക് 5 വിക്കറ്റുകൾ നഷ്ടപെടുത്തേണ്ടതായി വന്നു. എന്നാൽ എൽ-ക്ലാസ്സിക്കോ പോരാട്ടം വിവാദങ്ങളുടെ പേരിലും നിറഞ്ഞ് നിന്നു എന്നുതന്നെ പറയാം.

തിലക് വർമയും ഷൊകീനും ചേർന്നുള്ള കൂട്ടുകെട്ട് കാണിച്ച മനോവീര്യമാണ് മുംബൈയെ രക്ഷിച്ചതെന്നും പറയാം. ആദ്യ 4 വിക്കറ്റുകൾ വീണതിന് ശേഷം ഇരുവരും നടത്തിയ തന്ത്രപരമായ ബാറ്റിംഗ് കൂടുതൽ നഷ്ടമില്ലാതെ ജയിക്കാൻ മുംബൈയെ സഹായിച്ചു.

മോശം അമ്പയറിങ്ങാണ് ഏറ്റവും കൂടുതൽ ആളുകൾ എടുത്ത് പറയുന്നത്. ഇന്ത്യൻ അമ്പയറുമാരുടെ മോശം നിലവാരം പലരും എടുത്ത് പറയുന്നു. കോൺവേ പുറത്തായ പന്ത് റിവ്യൂ ചെയ്യാൻ അദ്ദേഹത്തിന് പറ്റിയില്ല, എൽ.ബി കൊടുത്ത പന്ത് ഡി.ആർ.എസ് എടുക്കാൻ നോക്കിയപ്പോൾ സ്റ്റേഡിയത്തിൽ കറന്റ് ഇല്ലാത്തതിനാൾ ത്തിന് സാധിച്ചില്ല. ഇത്ര വലിയ ലീഗിൽ ഇങ്ങനെയുള്ള സാങ്കേതിക തടസം കാരണം ചെന്നൈ ബാറ്റിങ്ങിന്റെ നട്ടെല്ല് ആകാനുള്ള താരത്തെ നഷ്ടപ്പെട്ടതും ചെന്നൈ ആരാധകർക്ക് നിരാശയായി.

അതുപോലെ ഷോക്കിന്റ വിക്കറ്റ് കൊടുത്ത രീതിയും വിവാദമായി, ആറാം ഓവറിൽ താരം ബാറ്റ് ചെയ്യുമ്പോൾ ആയിരുന്നു സംഭവം. വൈഡ് ആയ ബോൾ അപ്പീൽ കാരണം ഔട്ട് കൊടുത്തതും വിവാദമായി. ധോണിയെ പേടിച്ചാണ് ഔട്ട് കൊടുത്തതെന്നും ആളുകൾ പറഞ്ഞു.

എന്തായാലും റൺസ് കുറവ് പിറന്ന മത്സരത്തിൽ പോലും വിവാദങ്ങൾക്ക് കുറവില്ല എന്നതാണ് ചെന്നൈ- മുംബൈ ക്ലാസ്സിക്കോയുടെ അവസാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ