ടീമിന് ബാദ്ധ്യതയായ ബാറ്റർമാർക്കു വേണ്ടി വീണ്ടും അയാളെ തഴയുന്നു, നീതീകരിക്കാനാകാത്ത തഴയൽ

93 ഫസ്റ്റ് ക്ളാസ് മാച്ചുകളിൽ 54.91 ശരാശരിയിൽ ഒരു ട്രിപ്പിൾ സെഞ്ച്വറി അടക്കം 21 സെഞ്ച്വറികളും 37 അർദ്ധ സെഞ്ച്വറികളുമടക്കം 7194 റൺ നേടിയ ഒരാൾ ഒരിക്കലും മറ്റുള്ളവർക്ക് പരിക്ക് പറ്റി ടീമിലിടം നോക്കി നിൽക്കേണ്ടവനോ ബാദ്ധ്യതയായി നിൽക്കുന്ന ബാറ്റർമാർക്ക് വീണ്ടും വീണ്ടും അവസരങ്ങൾ തുടർച്ചയായി കൊടുക്കുമ്പോൾ നോക്കി നിൽക്കപ്പെടേണ്ടവനോ അല്ല.
വിഹാരിക്ക് വീണു കിട്ടിയ അവസരങ്ങൾ കൂടുതലും മോശം സാഹചര്യങ്ങളിലായിരുന്നു. അരങ്ങേറ്റ ടെസ്റ്റിൽ ഇംഗ്ളീഷ് മണ്ണിൽ അർദ്ധ സെഞ്ചുറി കുറിച്ച് കരിയർ തുടങ്ങിയ വിഹാരി ടെസ്റ്റ് ക്രിക്കറ്റിന് എന്ത് കൊണ്ടും അനുയോജ്യനാണെന്നും ഏത് പൊസിഷനിലും പരീക്ഷിക്കാൻ പറ്റുന്നവനുമായിട്ടും ഒരു ഗ്യാരണ്ടിയുമില്ലാതെ ബാറ്റ് ചെയ്യുന്ന ആടിയുലയുന്ന മധ്യനിരയിൽ സ്ഥാനം കൊടുക്കുന്നില്ല എന്നത് തന്നെ യുവതാരങ്ങളോടും ആരാധകരോടും മാനേജ്മെൻ്റ് ഉയർത്തുന്ന വെല്ലുവിളിയാണ്.
ഒരു അഞ്ചാം നമ്പർ ബാറ്റ്സ്മാൻ്റെ റോൾ എന്നത് ടോപ് ഓർഡർ തകർന്നാൽ മധ്യനിരക്കും വാലറ്റത്തിനൊപ്പം ഉറച്ചു നിൽക്കുക എന്നതും വിക്കറ്റുകൾ തുരുതുരെ നഷ്ടമാകുമ്പോൾ ശൈലി മാറ്റിക്കളിക്കുക എന്നതുമാണ്. ലോക ക്രിക്കറ്റിൽ കഴിവ് തെളിയിച്ച 5 ആം നമ്പർ ബാറ്റ്സ്മാർ ചെയ്യുന്നതും വി.വി.എസ് ലക്ഷ്മണിനേയും മൈക്ക് ഹസ്സിയേയും പോലെ ടെസ്റ്റുകൾ രക്ഷിച്ചെടുക്കുകയും അസാധാരണ ചെറുത്തുനിൽപ്പുകളിലൂടെ ടീമിനെ വിജയിപ്പിക്കാൻ ശ്രമിക്കലുമാണ്.
അജിങ്ക്യ രഹാനെ 82 ടെസ്റ്റുകൾ ഇത് വരെ കളിച്ചു. ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാനാണ്. 12 സെഞ്ചുറികൾ നേടിയിട്ടുമുണ്ട്. എന്നാൽ ഒരു അവസാന അംഗീകൃത ബാറ്റ്സ്മാൻ്റെ റോൾ എന്ന നിലയിൽ വിജയമാണോ എന്നതാണ് കാര്യം? ടീം തകർന്ന സമയങ്ങളിൽ പിടിച്ച് നിന്ന് എത്ര സെഞ്ചുറികൾ നേടിയിട്ടുണ്ട്? എത്ര അർധ അർധ സെഞ്ചുറികൾ നേടിയിട്ടുണ്ട് ? എത്ര ടെസ്റ്റുകൾ അദ്ദേഹം സമനിലയിലെത്തിച്ചിട്ടുണ്ട്? എത്ര ടെസ്റ്റുകളിൽ വാലറ്റക്കാരൊപ്പം പൊരുതിയിട്ടുണ്ട്? എത്ര ടെസ്റ്റുകളിൽ ടീം തോൽക്കുമ്പോഴും ക്രീസിൽ നിന്നിരുന്നു? എത്ര ടെസ്റ്റുകളിൽ ടീം പ്രതിസന്ധിയിൽ നിൽക്കെ കൗണ്ടർ അറ്റാക്ക് നടത്തിയിട്ടുണ്ട്?
രഹാനെയുടെ ഭൂരിഭാഗം ഇന്നിങ്ങ്സുകളും പിറന്നിട്ടുള്ളത് സേഫ് സോണിലാണ്. ടീം ശക്തമായി നിൽക്കുന്ന സമയത്താണ്. സെഞ്ചുറികളെ വലിയ സ്കോറുകളിലേക്ക് കൊണ്ട് പോകാനും 40 – 50 കളെ കൺവേർട്ട് ചെയ്യുന്നതിലും നിരന്തരമായി പരാജയപ്പെടുന്നതിൽ മാറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുമില്ല.
ഹനുമവിഹാരി ടീമിലേക്ക് വന്നാൽ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകുമെന്ന് പറയുന്നില്ല. പക്ഷെ കിട്ടിയ അവസരങ്ങളിൽ അയാൾ കാണിക്കുന്ന സാമർത്ഥ്യങ്ങൾ ടീം പക്ഷെ പരിഗണിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും വിദേശ മണ്ണിലെ പ്രകടനങ്ങൾ.
കഴിഞ്ഞ ഓസീസ് ടൂറിൽ സിഡ്നിയിൽ 161 പന്തിൽ പൊരുതി നേടിയ 21 റൺസ് ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ ഒരു മാച്ച് സേവിങ്ങ് ഇന്നിങ്ങ്സായിരുന്നു. പക്ഷെ പ്രതിഫലം നൽകിയത് പരിക്ക് മാറ്റിയിട്ടും ടീമിലെടുക്കാതെയായിരുന്നു. രഹാനെയും പൂജാരയും നിരന്തരമായി പരാജയപ്പെടുമ്പോഴും ദക്ഷിണാഫ്രിക്കൻ മണ്ണിൽ A ടീമിൻ്റെ പര്യടനത്തിലും റൺസടിച്ചു കൂട്ടിയിട്ടും ഒരു ടെസ്റ്റ് കളിക്കാൻ മറ്റുള്ളവരുടെ പരിക്ക് നോക്കിയിരിക്കേണ്ടി വന്നു. കിട്ടിയ അവസരത്തിലാകട്ടെ പിടിച്ച് നിന്ന് റൺസ് നേടി വാലറ്റക്കാരെ കൂട്ടു നിർത്തി കൗണ്ടർ അറ്റാക്ക് നടത്തി വിലപ്പെട്ട റൺസ് നേടുകയും ചെയ്തു.
Hanuma Vihari scores 32 in county game - Sentinelassam
നിർണായകമായ മൂന്നാം ടെസ്റ്റിൽ വീണ്ടും ബാധ്യതയായ ബാറ്റർമാർക്കു വേണ്ടി അയാളെ തഴയുന്നു. നീതീകരിക്കാനാകാത്ത തഴയൽ. രഹാനെയും പൂജാരയും അടുത്ത ഇന്നിങ്ങ്സിൽ സെഞ്ചുറി നേടിയേക്കാം. പക്ഷെ ഇത്രയും അവസരങ്ങൾ മറ്റു യുവതാരങ്ങൾക്ക് കിട്ടിയിരുന്നെങ്കിൽ അവർ ഈ ടെസ്റ്റ് സ്പെഷ്യലിസ്റ്റുമാരേക്കാൾ എന്തു കൊണ്ടും നന്നായി കളിക്കുമെന്ന യാഥാർത്ഥ്യം നില നിൽക്കുന്നു.

Latest Stories

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!