ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സ്റ്റിംഗ് ഓപ്പറേഷന്‍; ചേതന്‍ ശര്‍മ്മയെ വീഴ്ത്തിയത് ഇങ്ങനെ

ഒളികാമറ നല്‍കിയ പണിയില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ചേതന്‍ ശര്‍മ്മയ്ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു ടിവി സ്റ്റിംഗ് ഓപ്പറേഷനിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മോശം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ച ശര്‍മ്മ വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കുമാണ് തീകൊളുത്തിയത്. ചേതന്‍ ശര്‍മ്മയില്‍നിന്ന് എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകള്‍ ചോര്‍ത്തിയെടുത്തത് എന്നത് സംശയകരമായ കാര്യമാണ്.

മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഐഡന്റിറ്റി മറച്ചുവെച്ച് ഒരു പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഡോക്യമെന്ററി പരമ്പരക്ക് ആവശ്യമായ ഗവേഷണമെന്ന നിലക്കാണ് ചോദ്യമെന്ന് വിശ്വസിപ്പിച്ചായിരുന്നു ചേതനെ കൊണ്ട് എല്ലാം പറയിച്ചത്. ഒരിക്കലും പുറത്തെത്തില്ലെന്ന വിശ്വാസത്തില്‍ പറഞ്ഞ വാക്കുകളാണ് ഒടുവില്‍ കൊടുങ്കാറ്റായത്.

തന്നെ സമീപിച്ചവരുടെ ആവശ്യം ആദ്യം നിരസിച്ച ചേതന്‍ ശര്‍മ്മയോട് ഈ വലിയ പ്രോജക്റ്റിന് ബിസിസിഐയുടെ അനുവാദമുണ്ടെന്നും വിശ്വിസിപ്പിച്ചു. എന്നിട്ടും അത്ര വിശ്വസിക്കാതിരുന്ന ചേതെന ഒന്നിലധികം കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇത് പൂര്‍ണ്ണമായും ഓഫ് ദി റെക്കോര്‍ഡ് ആകുമെന്ന് പറഞ്ഞു സമ്മതിപ്പിച്ചെടുക്കുകയായിരുന്നു.

തിരശ്ശീലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ അത്തരം മാരക ചോദ്യങ്ങള്‍ തന്നെ മാധ്യപ്രവര്‍ത്തകര്‍ ചേതന് മുന്നിലേക്ക് ഇട്ടു. അതില്‍ ചേതന്‍ ശരിക്കും കേറി കൊളുത്തി കത്തിക്കയറി എന്നതാണ് വസ്തുത. എന്നാല്‍ വസ്തുത അന്വേഷിക്കാതെ ചേതന്‍ ഇത്തരമൊരു ചതിയില്‍ ചെന്ന ചാടിയത് മണ്ടത്തരമായി പോയെന്നാണ് ബിസിസിഐ പറയുന്നത്.

ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കാണ് ചേതന്‍ ശര്‍മ രാജിക്കത്ത് അയച്ചത്. ആദ്യ വട്ടം ചീഫ് സിലക്ടറെന്ന നിലയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ചേതന്‍ ശര്‍മയെ, കഴിഞ്ഞ മാസമാണ് ബിസിസിഐ വീണ്ടും അതേ സ്ഥാനത്തേക്ക് നിയമിച്ചത്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി