പുതിയ ചാമ്പ്യന്‍ പിറക്കില്ല; ഫൈനലില്‍ കടന്ന് കൊല്‍ക്കത്ത

ഐപിഎല്ലില്‍ ഇക്കുറിയും പുതിയ ചാമ്പ്യന്‍ പിറക്കില്ല. ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മൂന്ന് വിക്കറ്റിന് കീഴടക്കി മുന്‍ ജേതാവ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലില്‍ കടന്നു. ഒക്ടോബര്‍ 15ലെ കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് നൈറ്റ് റൈഡേഴ്‌സിനെ കാത്തിരിക്കുന്നത്. സ്‌കോര്‍: ഡല്‍ഹി-135/5 (20 ഓവര്‍). കൊല്‍ക്കത്ത-136/7 (19.5).

കൊല്‍ക്കത്ത അനായാസം ജയിക്കുമെന്നു തോന്നിയ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് മുട്ടുകുത്തിയത്. അവസാന നാല് ഓവറിലാണ് ഡല്‍ഹി മത്സരത്തിലേക്ക് മടങ്ങിവന്നത്. 24 പന്തുകളില്‍ 13 റണ്‍സ് മാത്രമേ കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നുള്ളൂ.

എന്നാല്‍ ആവേശ് ഖാന്‍ എറിഞ്ഞ 17-ാം ഓവറില്‍ ശുഭ്മാന്‍ ഗില്‍ (46) വീണു. തൊട്ടടുത്ത ഓവറില്‍ ദിനേശ് കാര്‍ത്തിക്കിനെ (0) കാഗിസോ റബാഡ ബൗള്‍ഡാക്കി. ഈ രണ്ട് ഓവറുകളിലുമായി വെറും മൂന്ന് റണ്‍സാണ് കൊല്‍ക്കത്ത സ്‌കോറില്‍ കൂട്ടിച്ചേര്‍ത്തത്. 19-ാം ഓവറില്‍ കൊല്‍ക്കത്ത നായകന്‍ ഇയോണ്‍ മോര്‍ഗനെ (0) ആന്‍ റിച്ച് നോര്‍ട്ടിയ ബൗള്‍ഡാക്കി. അശ്വിന്‍ എറിഞ്ഞ അവസാന ഓവറില്‍ കൊല്‍ക്കത്തയുടെ ലക്ഷ്യം, 7. ഷാക്കിബ് അല്‍ ഹസനെയും സുനില്‍ നരെയ്‌നെയും പൂജ്യത്തിന് പുറത്താക്കിയ അശ്വിന്‍ കൊല്‍ക്കത്തയെ വിറപ്പിച്ചു. പക്ഷേ, അഞ്ചാം പന്ത് സിക്‌സിന് പൊക്കി രാഹുല്‍ ത്രിപാഠി (12 നോട്ടൗട്ട്) കൊല്‍ക്കത്തയെ വിജരഥമേറ്റി. ഡല്‍ഹി ബോളര്‍മാരില്‍ റബാഡയും അശ്വിനും നോര്‍ട്ടിയയും രണ്ട് ഇരകളെ വീതം കണ്ടെത്തി.

ഡല്‍ഹി റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ യാതൊരു സങ്കോചവുമില്ലാതെയാണ് കൊല്‍ക്കത്ത ബാറ്റര്‍മാര്‍ തുടങ്ങിയത്. ഷാര്‍ജയിലെ മഞ്ഞ് വീഴ്ച്ച ബോളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും പ്രതിബന്ധം സൃഷ്ടിച്ചു. ഓപ്പണിംഗ് വിക്കറ്റില്‍ മത്സരം ഡല്‍ഹിയില്‍ നിന്ന് ഏറെ അകറ്റാന്‍ നൈറ്റ് റൈഡേഴ്‌സിന് സാധിക്കുകയും ചെയ്തു. അര്‍ദ്ധ ശതകവുമായി മിന്നിയ യുവ ഓപ്പണര്‍ വെങ്കടേഷ് അയ്യറാണ് കൊല്‍ക്കത്തയുടെ വിജയത്തിന് അടിത്തറ പാകിയത്. നാല് ഫോറും മൂന്ന് സിക്‌സും സഹിതം 55 റണ്‍സെടുത്ത വെങ്കടേഷ് പുറത്താകുമ്പോഴേക്കും കൊല്‍ക്കത്ത സ്‌കോര്‍ നൂറിനടുത്ത് എത്തിയിരുന്നു.

നേരത്തെ, ഡല്‍ഹി ക്യാപ്പിറ്റല്‍സിനുവേണ്ടി ശിഖര്‍ ധവാന്‍ (36), മാര്‍ക്വസ് സ്റ്റോയ്‌നിസ് (18), ശ്രേയസ് അയ്യര്‍ (30 നോട്ടൗട്ട്), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (17) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. നായകന്‍ ഋഷഭ് പന്ത് (6) നിരാശപ്പെടുത്തി. കൊല്‍ക്കത്തയുടെ വരുണ്‍ ചക്രവര്‍ത്തിക്ക് രണ്ടും ശിവം മാവി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”