ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാകുന്ന പാക് പേസറുടെ പേര് പുറത്തു പറയില്ല; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും. ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് ആഘോഷരാവാണ് മുന്നിലുള്ളത്. അതില്‍തന്നെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടങ്ങളും. ഇന്ത്യ-പാക് പോര് അത് ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബോളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണെന്ന് പറയാം.

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളായകുന്ന പാക് പേസര്‍ ആരായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ അതിന് ലഭിച്ച മറുപടിയാണ് ശ്രദ്ധ നേടുന്നത്.

പാകിസ്ഥാന്‍ ടീമിലെ പേസര്‍മാരെല്ലാം മികച്ചവരാണ്. ഞാനൊരാളുടെയും പേരെടുത്ത് പറയില്ല.അങ്ങനെ പറഞ്ഞാലത് വിവാദമാവും. അത് മാത്രമല്ല, ഒരാള്‍ നല്ല ബൗളറാണെന്ന് പറഞ്ഞാല്‍ അത് മറ്റെയാള്‍ മോശമാണെന്ന് പറയുന്നതുപോലെയാണ്. അതയാള്‍ക്ക് വിഷമമാകും. രണ്ട് പേരെ പറഞ്ഞാലോ മൂന്നാമത്തെ ബോളര്‍ക്ക് വിഷമമാകും. അതുകൊണ്ട്, എല്ലാവരും നല്ല ബോളര്‍മാരാണെന്ന മറുപടിയാണ് നല്ലത്- രോഹിത് പറഞ്ഞു.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലിയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആദ്യ പോരാട്ടം. മത്സര ഫലങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുമ്പോഴും കൂടുതല്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോര്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം