ഇന്ത്യന്‍ ടീമിന് വെല്ലുവിളിയാകുന്ന പാക് പേസറുടെ പേര് പുറത്തു പറയില്ല; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ്മ

ഏഷ്യാ കപ്പിന് പിന്നാലെ ഏകദിന ലോകകപ്പും. ക്രിക്കറ്റ് ലോകത്തെ സംബന്ധിച്ച് ആഘോഷരാവാണ് മുന്നിലുള്ളത്. അതില്‍തന്നെ ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടങ്ങളും. ഇന്ത്യ-പാക് പോര് അത് ഇന്ത്യന്‍ ബാറ്റിംഗ് നിരയും പാക് ബോളിംഗ് നിരയും തമ്മിലുള്ള പോരാട്ടമാണെന്ന് പറയാം.

ഈ സാഹചര്യത്തില്‍ ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യക്ക് വെല്ലുവിളായകുന്ന പാക് പേസര്‍ ആരായിരിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയോട് ചോദിച്ചപ്പോള്‍ അതിന് ലഭിച്ച മറുപടിയാണ് ശ്രദ്ധ നേടുന്നത്.

പാകിസ്ഥാന്‍ ടീമിലെ പേസര്‍മാരെല്ലാം മികച്ചവരാണ്. ഞാനൊരാളുടെയും പേരെടുത്ത് പറയില്ല.അങ്ങനെ പറഞ്ഞാലത് വിവാദമാവും. അത് മാത്രമല്ല, ഒരാള്‍ നല്ല ബൗളറാണെന്ന് പറഞ്ഞാല്‍ അത് മറ്റെയാള്‍ മോശമാണെന്ന് പറയുന്നതുപോലെയാണ്. അതയാള്‍ക്ക് വിഷമമാകും. രണ്ട് പേരെ പറഞ്ഞാലോ മൂന്നാമത്തെ ബോളര്‍ക്ക് വിഷമമാകും. അതുകൊണ്ട്, എല്ലാവരും നല്ല ബോളര്‍മാരാണെന്ന മറുപടിയാണ് നല്ലത്- രോഹിത് പറഞ്ഞു.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് ശ്രീലങ്കയിലെ കാന്‍ഡിയിലിയാണ് ഇന്ത്യ-പാകിസ്ഥാന്‍ ആദ്യ പോരാട്ടം. മത്സര ഫലങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോകുമ്പോഴും കൂടുതല്‍ നേര്‍ക്കുനേര്‍ പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. ലോകകപ്പില്‍ ഒക്ടോബര്‍ 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോര്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്