പേടിയില്ലാതെ കളിക്കാൻ എന്നെ സഹായിച്ചത് ആ മനുഷ്യൻ, അദ്ദേഹവും ഒത്തുള്ള സംഭാഷണം എന്നെ മാറ്റിയെടുത്തു; റിങ്കു സിങ് പറയുന്നത് ഇങ്ങനെ

ഡൽഹിയിൽ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ടി 20 ഐക്ക് ശേഷം, മുൻ ക്യാപ്റ്റൻ എം എസ് ധോണിയുമായുള്ള സംഭാഷണങ്ങൾ വിഷമകരമായ സാഹചര്യങ്ങളിൽ ശാന്തനായിരിക്കാൻ തന്നെ സഹായിച്ചതായി റിങ്കു സിംഗ് പറഞ്ഞു. ഗ്വാളിയോറിൽ നടന്ന ആദ്യ ടി 20 ഐയിൽ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ ശേഷം, രണ്ടാം മത്സരത്തിൽ റിങ്കു ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ ആറാം ഓവറിൽ 41/3 എന്ന നിലയിൽ തകർന്നതാണ് ഇന്ത്യ.

എന്നിരുന്നാലും, 26-കാരൻ പരിഭ്രാന്തിയുടെ ലക്ഷണങ്ങളൊന്നും കാണിക്കാതെ, നിതീഷ് റെഡ്ഡിയുമായി ചേർന്ന് നാലാം വിക്കറ്റിൽ 48 പന്തിൽ 108 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യയെ രക്ഷപ്പെടുത്തി.

29 പന്തിൽ അഞ്ച് ബൗണ്ടറികളും മൂന്ന് മാക്‌സിമുകളും ഉൾപ്പെടെ 53 റൺസ് നേടിയ റിങ്കു ഇന്ത്യയെ അവരുടെ 20 ഓവറിൽ 221/9 എന്ന കൂറ്റൻ സ്‌കോറിലേക്ക് നയിച്ചു. തൻ്റെ നിർണായക ഇന്നിങ്സിനെക്കുറിച്ച് മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിച്ച റിങ്കു ഇങ്ങനെ പറഞ്ഞു

“കഠിനമായ സാഹചര്യങ്ങളിൽ ശാന്തത പാലിക്കാൻ ഞാൻ എന്നോട് തന്നെ പറയുന്നുണ്ട്. വളരെക്കാലമായി ഈ പൊസിഷനിൽ കളിക്കുന്നതിനാൽ ഇത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതനുസരിച്ച് ഞാനും പരിശീലിക്കുന്നു. മഹി ഭായിയുമായി (എംഎസ് ധോണി) ഞാൻ ഇതിനെക്കുറിച്ച് ഒരുപാട് സംസാരിച്ചു. നിങ്ങൾ 3-4 വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ, നിങ്ങൾക്ക് ആത്മവിശ്വാസം ആവശ്യമാണ്. ധോണിയുമൊത്തുള്ള സംഭാഷണം എന്നെ ഒരുപാട് സഹായിച്ചു.

അദ്ദേഹം കൂട്ടിച്ചേർത്തു:

“ഞാൻ വിക്കറ്റ് അൽപ്പം സ്ലോ ആയതിനാൽ നിതീഷുമൊത്ത് ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ആഗ്രഹിച്ചു, സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് മോശം പന്തുകൾ ശിക്ഷിക്കണം എന്നതാണ് ശ്രമിച്ച കാര്യം. നിതീഷ് ആത്മവിശ്വാസത്തോടെ കളിച്ചതോടെ ഞാനും കുറച്ചും കൂടി ഫ്രീയായി.”

ഇന്ത്യയ്‌ക്കുവേണ്ടിയുള്ള തൻ്റെ രണ്ടാമത്തെ മത്സരത്തിൽ നിതീഷ് 34 പന്തിൽ 74 റൺസ് നേടിയപ്പോൾ, ടി20യിലെ അദ്ദേഹത്തിൻ്റെ മൂന്നാമത്തെ അർധസെഞ്ചുറിയാണ് റിങ്കു സ്വന്തമാക്കിയത്. 25 ടി20 മത്സരങ്ങളിൽ 175.09 സ്‌ട്രൈക്ക് റേറ്റിൽ 58.87 ശരാശരിയാണ് താരം നേടിയത്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി