സഞ്ജുവും മാനേജ്മെന്റും കാണിച്ച വലിയ മണ്ടത്തരം കാരണം ഉണ്ടായ തോൽവിയാണത്, അവസാന ഓവറുകളിലെ ബോളിംഗ് കണ്ടാൽ ഒത്തുകളിയാണെന്ന് തോന്നുന്നവരെ കുറ്റം പറയാൻ പറ്റില്ല; ആ തീരുമാനം കളി തോൽപ്പിച്ചു

Manu Kiran
 
 സഞ്ചുവിന്റെയും രാജസ്ഥാൻ മാനേജ്മെൻറിന്റെയും മണ്ടത്തരങ്ങൾക്ക് യാതൊരു കുറവും ഇപ്പോഴും വന്നില്ല. അശ്വിനെയും ഹോൾഡറിനേയും നേരത്തെ ഇറക്കി പരാജയപ്പെടുന്നു. ഡേ ഗെയ്മിൽ ടോസ് നേടി എല്ലാവരേയും അത്ഭുതപ്പെടുത്തി ബൗളിംഗ് തിരഞ്ഞെടുത്ത് തോൽക്കുന്നു. ഇതാ ഇപ്പോൾ നൈറ്റ് ഗെയ്മിൽ രണ്ടാമത് ബാറ്റ് ചെയ്യുന്നത് എളുപ്പമാകുന്ന അവസ്ഥയിൽ ആദ്യം ബാറ്റ് ചെയ്യുന്നു.

തുടർന്ന് സ്പിന്നിനെ തുണക്കുന്ന പിച്ചിൽ ഇംപാക്ട് പ്ലയർ ആയി മുരുകൻ അശ്വിനെ തഴഞ്ഞ് കൂടാതെ കഴിഞ്ഞ കളിയിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ കുൽദിപ് യാദവിനെയും തഴഞ്ഞ് കുൽദീപ് സെന്നിന് അവസരം കൊടുത്ത് അടിവാങ്ങിച്ച് മുംബൈക്ക് മൊമന്റം ഉണ്ടാക്കിക്കൊടുക്കുന്നു. കൂടാതെ വിക്കറ്റ് വീണ ശേഷം 17-ാം ഓവർ ചഹലിന് കൊടുക്കാതെ ഹോൾഡറിന് കൊടുത്ത് അടി വാങ്ങി കൂട്ടിയത്. അങ്ങനെ മണ്ടത്തരങ്ങളുടെ പരമ്പരയാണ് ക്യാപ്റ്റന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

പിന്നെ ഇന്നത്തെ മത്സരം രോഹിത് ശർമയുടെ ബർത്ത്ഡേ ആയതിനാലും കളി മുംബൈയിൽ ആയതിനാലും രാജസ്ഥാനോട് തോറ്റുകൊടുക്കാനുള്ള നിർദ്ദേശം ഉണ്ടായിരുന്നതായും അവർ അപ്രകാരം ആണ് ബൗളിംഗ് സമയത്ത് കളിച്ചതെന്നും ആർക്കെങ്കിലും സംശയം തോന്നിയാലും അവരെ കുറ്റം പറയാൻ കഴിയില്ല.

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ

Latest Stories

രാഹുലിനൊപ്പം നീങ്ങുന്ന സമുദ്രം, കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തമായ അലർച്ച

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

കോട്ടയം, തിരുവനന്തപുരം ഡിസിസികളിൽ തർക്കം; വഴിമുട്ടി കോൺഗ്രസ് പുനഃസംഘടന

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ; സുപ്രധാന ഭരണഘടന ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

ASIA CUP 2025: ആ ചെക്കനെ ടീമിൽ എടുക്കില്ല എന്ന് അഗാർക്കർ അവനോട് പറയണമായിരുന്നു: മുഹമ്മദ് കൈഫ്

ASIA CUP 2025: സഞ്ജു പകരക്കാരൻ, ആ താരങ്ങൾ ഉണ്ടായിരുന്നെങ്കിൽ അവൻ പുറത്തിരുന്നേനെ: അജിത് അഗാർക്കർ

ASIA CUP 2025: യശസ്‌വി ജയ്‌സ്വാളിനെയും ശ്രേയസ് അയ്യരിനെയും ടീമിൽ എടുക്കാത്തതിന്റെ കാരണം.......: അജിത് അഗാർക്കർ

ASIA CUP: സഞ്ജു ഇത്തവണയും ബെഞ്ചിൽ, പ്ലെയിങ് ഇലവനിൽ ആ താരത്തിന് മുൻഗണന

ബില്ലുകളില്‍ സമയപരിധി നിശ്ചയിച്ച വിധി; രാഷ്ട്രപതി റഫറന്‍സിന് പിന്നിൽ കേന്ദ്രമെന്ന് കേരളം