ഈ വർഷം കളി മാറ്റുന്നത് ഇംപാക്ട് പ്ലയർ ആയിരിക്കും, നന്നായി ഉപയോഗിച്ചാൽ മത്സര ഫലം തന്നെ മാറ്റാൻ സഹായിക്കുന്ന ഇംപാക്ട് പ്ലയറിന്റെ നിയമങ്ങൾ ഇങ്ങനെ; നായകന്മാരുടെ ബുദ്ധി അപ്പോൾ മനസിലാകും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന 16-ാം സീസണിന് ഇംപാക്റ്റ് പ്ലെയർ റൂൾ നടപ്പാക്കിയതിനാൽ തന്നെ ഈ നിയമം ആർക്ക് ഗുണം ചെയ്യും അല്ലെങ്കിൽ ആർക്ക് ദോഷം ചെയ്യുമെന്ന് ഒരു ചോദ്യം നിലനിൽക്കുന്നുണ്ട്. പത്ത് ഫ്രാഞ്ചൈസികളും ഈ പുതിയ നിയമത്തിൽ ആവേശഭരിതരാണ്, കളിയുടെ ഏത് നിമിഷത്തിൽ ഇമ്പാക്ട് പ്ലയറിനെ കളത്തിൽ ഇറക്കുമെന്നതാണ് ഏറ്റവും വലിയ കൺഫ്യൂഷൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ബിസിസിഐ ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്, അത് വൻ വിജയമായിരുന്നു. അതിനാൽ തന്നെ ഐപിഎൽ 11 vs 11 ആയിരിക്കില്ല, ക്യാപ്റ്റനും പരിശീലകരും ടീമിൽ ഒരു ഇംപാക്ട് പ്ലെയർ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് 12 vs 12 ആയിരിക്കും.

ടോസിനുശേഷം ടീമുകൾക്ക് പ്ലേയിംഗ് ഇലവനെയും അഞ്ച് പകരക്കാരെയും പേരിടാൻ കഴിയും, എന്നാൽ ടീമുകളുടെ യഥാർത്ഥ തലവേദന ഏറ്റവും ആവശ്യമുള്ള സമയം കണ്ടെത്തി ഇമ്പാക്ട് പ്ലയെരിനെ ഇറക്കുക എന്നുള്ളതാണ്. ഇന്നിംഗ്‌സിന്റെ 14-ാം ഓവർ ആരംഭിക്കുന്നതിന് മുമ്പ് ടീമുകൾക്ക് ഇത് ഉപയോഗിക്കാം.

ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ബൗളർ അനുയോജ്യനല്ലെന്ന് കുറച്ച് ടീമുകൾ കരുതുന്നുവെങ്കിൽ, ടീമുകൾക്ക് ഇമ്പാക്ട് കളിക്കാരെ പരിചയപ്പെടുത്താം. ഉദാഹരണത്തിന്, ചെന്നൈക്ക് തീക്ഷണയെ കൊണ്ടുവരാൻ കഴിയും (സിഎസ്‌കെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വിദേശ കളിക്കാരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ എങ്കിൽ ). അവസാന ഓവറിൽ ഭുവനേശ്വർ അനുയോജ്യനല്ലെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ SRH നും ഇത് ബാധകമാണ്, അപ്പോൾ അവർക്ക് ഡെത്ത് ഓവറിൽ പന്തെറിയാൻ നടരാജനെ ഉപയോഗിക്കാം .

ഇന്നിംഗ്‌സിന്റെ അവസാനം ടീമുകൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഫിനിഷറുമാരെ കളത്തിൽ ഇറക്കുമ്പോൾ ആയിരിക്കും ഇതിന്റെ യഥാർത്ഥ ഗുണം അറിയുക. ഉദാഹരണത്തിന്, CSK യ്ക്ക് ഡെവൺ കോൺവേയെ ഓപ്പണറായി കളിക്കാനും തീക്ഷണയെയോ പ്രിട്ടോറിയസിനെയോഇന്നിംഗ്സ് അവസാനം കൊണ്ടുവരാനും കഴിയും, അവർക്ക് ബാറ്റിലും പന്തിലും സംഭാവന ചെയ്യാൻ കഴിയും അതുപോലെ തിരിച്ചും.

Latest Stories

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്