നാലാം ദിനം ആദ്യ സെഷന്‍ നിര്‍ണായകം; ആവര്‍ത്തിക്കുമോ ഈഡന്‍ ഗാര്‍ഡന്‍

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ നിലനില്‍പ്പിനായി പൊരുതുകയാണ്. ആദ്യ ഇന്നിംഗ്‌സില്‍ തകര്‍ന്നെങ്കിലും രണ്ടാംവട്ടത്തില്‍ ഇന്ത്യ പ്രതീക്ഷാനിര്‍ഭരമായ തുടക്കമിട്ടിരിക്കുന്നു. നായകന്‍ വിരാട് കോഹ്ലിയും ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. പുജാര സെഞ്ച്വറിയോട് അടുക്കുന്നു; കോഹ്ലി അര്‍ദ്ധ ശതകത്തോടും. നാലാം ദിനം ആദ്യ സെഷനില്‍ പിടിച്ചുനിന്നാല്‍ ഇന്ത്യക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. കോഹ്ലിയും പുജാരയും സുദീര്‍ഘമായ ഇന്നിംഗ്‌സ് കളിച്ചാല്‍ 2001ല്‍ ഈഡന്‍ ഗാര്‍ഡനില്‍ ഓസ്‌ട്രേലിയക്കെതിരെ നടത്തിയതിനു സമാനമായൊരു മടങ്ങിവരവ് ഇന്ത്യക്ക് അസാധ്യമല്ല.

പുജാര പതിവിലും വേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നുവെന്നതാണ് ലീഡ്‌സില്‍ ഇന്ത്യയുടെ ആശ്വാസം. 15 ബൗണ്ടറികള്‍ പുജാരയുടെ ബാറ്റില്‍ നിന്ന് പിറന്നുകഴിഞ്ഞു. വിരാടും ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. അവസാന രണ്ടു ദിനങ്ങളില്‍ പിച്ച് ബാറ്റിംഗിന് അനുകൂലമായി മാറിയാല്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ ബുദ്ധിമുട്ടും. നാലാം ദിനം തുടക്കത്തിലേ ഇംഗ്ലണ്ട് ന്യൂ ബോള്‍ എടുക്കുമെന്നത് ഉറപ്പാണ്. ജയിംസ് ആന്‍ഡേഴ്‌സന്‍ നയിക്കുന്ന ഇംഗ്ലീഷ് പേസ് നിരയുടെ ന്യൂബോള്‍ ആക്രമണത്തെ അതിജീവിച്ചാല്‍ ഇന്ത്യക്ക് സമനിലയുമായെങ്കിലും രക്ഷപെടാനാകുമെന്ന് കരുതപ്പെടുന്നു.

2001ല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ടെസ്റ്റില്‍ ഏറെക്കുറെ സമാനസ്ഥിതിയില്‍ നിന്നാണ് ഇന്ത്യ അവിസ്മരണീയ ജയം പിടിച്ചെടുത്തത്. അന്ന് ആദ്യ ഇന്നിംഗ്‌സില്‍ ചെറിയ സ്‌കോറിന് (171) പുറത്തായി ഇന്നിംഗ്‌സ് തോല്‍വിയെ അഭിമുഖീകരിച്ച ഇന്ത്യയെ മധ്യനിരയിലെ കരുത്തരായ വിവിഎസ് ലക്ഷ്മണും (281) രാഹുല്‍ ദ്രാവിഡ് (180) തീര്‍ത്ത ഹിമാലയന്‍ കൂട്ടുകെട്ട് ലീഡിലും പിന്നീട് വിജയത്തിലും എത്തിക്കുകയായിരുന്നു. വിരാടിനും പുജാരയ്ക്കും മുന്‍ഗാമികളുടെ മികവ് ആവര്‍ത്തിക്കാനായാല്‍ അത് മറ്റൊരു അത്ഭുതത്തിന് പിറവികൊടുക്കും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്