നേരിട്ട മൂന്നു താരങ്ങളുടെയും ആദ്യ പന്ത് സിക്സ്; ബുംറയെയും ബോൾട്ടിനെയും താക്കൂറിനെയും എയറിൽ കേറ്റി വൈഭവ്

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു.

ആരാധകർ ഒന്നടങ്കം കാത്തിരുന്നത് ബുംറ വൈഭവ് പോരാട്ടം കാണാനാണ്. മത്സരത്തിലെ ബുംറയുടെ ആദ്യ പന്ത് തന്നെ വൈഭവ് ഗാലറിയിൽ എത്തിച്ചു. ആ ഓവറിൽ രണ്ട് തകർപ്പൻ സിക്സ് ആണ് വൈഭവ് ബുംറയ്ക്ക് നേരെ അടിച്ചത്. കൂടാതെ ട്രെന്റ് ബോൾട്ടിനെതിരെ നേരിട്ട ആദ്യ പന്തും സിക്സർ പായിച്ചാണ് യുവ താരം കളം നിറഞ്ഞത്.

അതിനു ശേഷം എറിഞ്ഞ ശ്രദുൽ താക്കൂറിനെയും വൈഭവ് സിക്സ് കൊണ്ടാണ് സ്വാഗതം ചെയ്തത്. എന്നാൽ അവസാന പന്തിൽ വൈഭവിനെ താക്കൂർ പുറത്താക്കിയിരുന്നു. വൈഭവിനെ കൂടാതെ രാജസ്ഥാന് വേണ്ടി വെടിക്കെട്ട് പ്രകടനവുമായി ഓപ്പണർ യശസ്‌വി ജൈസ്വാളും തിളങ്ങി. 32 പന്തിൽ 10 ഫോറും 4 സിക്‌സും അടക്കം 77 റൺസ് താരം നേടി.

Latest Stories

ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പുതിയ എന്‍.സി.ഡി ഇഷ്യു ഏപ്രില്‍ 10-ന് ആരംഭിക്കുന്നു; യഥാര്‍ത്ഥ ആദായം 12.25% വരെ

'ഡാഷ് മോനെ' പ്രയോഗം കേരളത്തിന് മൊത്തം അപമാനം; മറ്റൊരു സിനിമാഡയലോഗ് ഉപയോഗിക്കാമായിരുന്നു; വിവേകപൂർണമായ പെരുമാറ്റമാണ് ഒരു ഭരണാധികാരിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് : കെ. മുരളീധരൻ

സർക്കാരിന് പ്രധാന്യം കരിമണലിൽ; പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണങ്ങൾ ആവർത്തിച്ച് മാത്യു കുഴൽനാടൻ

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ച് എഐ വിഡിയോ; കേസെടുത്ത് സൈബര്‍ പൊലീസ്

ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തുന്നു; പരാതിയുമായി എം. ബി. രാജേഷ്

'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണേ'; കടകളില്‍ കയറിയും മലയാളത്തില്‍ വോട്ട് ചോദിച്ചും പ്രിയങ്ക ഗാന്ധി

ബുംറയോ ഏത് ബുംറ, ബുംറയൊക്കെ തീർന്നു; ആദ്യ പന്തിൽ തന്നെ ലോക ഒന്നാം നമ്പർ ബോളറെ തൂക്കി വൈഭവ്

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

ഒടുവിൽ ആശ്വാസം, വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്, അംഗീകരിച്ച് ഇറാൻ; ഹോർമുസ് തുറക്കും

ഏകദിന മത്സരങ്ങൾ പൂർണമായും ബിസിസിഐ ഉപേക്ഷിക്കണം, ആൾക്കാർ മടുത്തു ഈ ഫോർമാറ്റ്; നിർദ്ദേശവുമായി ലളിത് മോദി