കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

ഷോണ്‍ ജനിക്കുന്നതിനു മുന്‍പേ ഷോണിന്റെ അച്ഛന്‍ പീറ്ററും അങ്കിള്‍ ഗ്രയിമും സൗത്ത് ആഫ്രിക്കയുടെ പ്രഗത്ഭരായ കളിക്കാര്‍ ആയിരുന്നു ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ബന്ധപെട്ടു ജീവിച്ചകാരണം ഒരു ക്രിക്കറ്റെര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൌളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ഷോണ്‍ പൊള്ളോക്കിന് പ്രത്യേകിച്ച് ബിരുദങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല.

വളരും തോറും തീരത്തേക്ക് അടുക്കുന്ന ഒരു കപ്പലിനെ പോലെ ഷോണ്‍ പൊള്ളോക്ക് ക്രിക്കറ്റിനോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളോക്കില്‍ ഉള്ള പ്രതീക്ഷകള്‍ എപ്പോഴും ഉയര്‍ന്നു നിന്നിരുന്നു.. ‘സ്വജനപക്ഷപാത’ത്തിലല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് നിക്ഷിപ്തമായിരുന്നു.

അക്കാലത്ത് ദേശീയ സെലക്ടറായിരുന്ന ഷോണിന്റ അച്ഛന്‍ പീറ്റര്‍, തന്റെ മകന്‍ ദേശീയ ടീമില്‍ കളിക്കുന്നത് കാണാന്‍ കുറച്ച് ടെന്‍ഷന്‍ ഉള്ള ഒരാള്‍ കൂടിയായിരുന്നു.. ഇതൊക്കെ കൊണ്ട് ഷോണിന്റെ അരങ്ങേറ്റം കുറച്ച് വൈകിയായിരുന്നു സംഭവിച്ചത്..

എന്നാല് 1995-96 ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 16 വിക്കറ്റുകള്‍ നേടി ബാറ്റിങ്ങില്‍ 26 .60 ആവറേജും കരസ്ഥാമാക്കി അതെ സീരിയസിലെ ഏകദിന പരമ്പരയിലെ അരങ്ങേറ്റം കുറിച്ച ഷോണ്‍ പുറത്താകാതെ 66 റണ്‍സും ബൗളിങ്ങില്‍ 4 – 34 നേടി അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും നടത്തിയ ചുരുക്കം ചിലര്‍ക്ക് ഒപ്പം ചരിത്രത്തില്‍ ഇടം നേടി.

പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് സഖ്യം സൗത്ത് ആഫ്രിക്കന്‍ക്ക് വേണ്ടി 47 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒരു ബൗളിംഗ് കൂട്ടുകെട്ട് ആയിരുന്നു..സൗത്ത് ആഫ്രിക്കക്ക് വേണ്ടി 400 വിക്കറ്റുകള്‍ നേടിയ ആദ്യ ബൗളറും ഷോണ്‍ പൊള്ളോക്ക് തന്നെ.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 300 വിക്കറ്റും നേടിയ ഷോണിന്റെ ഒരു മനോഹരമായ കൗണ്ടി സ്‌പെല്‍ Warwickshire നു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ നാലു ബോളുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു..

അങ്കിള്‍നെയും അച്ഛനെയും പോലെ സൗത്ത് ആഫ്രിക്കയുടെ മികച്ച ഒരു ക്രിക്കറ്ററായി, ഷോണും ആ പട്ടികയിലെ മുകളിലത്തെ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു..

 എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ