കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

ഷോണ്‍ ജനിക്കുന്നതിനു മുന്‍പേ ഷോണിന്റെ അച്ഛന്‍ പീറ്ററും അങ്കിള്‍ ഗ്രയിമും സൗത്ത് ആഫ്രിക്കയുടെ പ്രഗത്ഭരായ കളിക്കാര്‍ ആയിരുന്നു ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ബന്ധപെട്ടു ജീവിച്ചകാരണം ഒരു ക്രിക്കറ്റെര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൌളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ഷോണ്‍ പൊള്ളോക്കിന് പ്രത്യേകിച്ച് ബിരുദങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല.

വളരും തോറും തീരത്തേക്ക് അടുക്കുന്ന ഒരു കപ്പലിനെ പോലെ ഷോണ്‍ പൊള്ളോക്ക് ക്രിക്കറ്റിനോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളോക്കില്‍ ഉള്ള പ്രതീക്ഷകള്‍ എപ്പോഴും ഉയര്‍ന്നു നിന്നിരുന്നു.. ‘സ്വജനപക്ഷപാത’ത്തിലല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് നിക്ഷിപ്തമായിരുന്നു.

അക്കാലത്ത് ദേശീയ സെലക്ടറായിരുന്ന ഷോണിന്റ അച്ഛന്‍ പീറ്റര്‍, തന്റെ മകന്‍ ദേശീയ ടീമില്‍ കളിക്കുന്നത് കാണാന്‍ കുറച്ച് ടെന്‍ഷന്‍ ഉള്ള ഒരാള്‍ കൂടിയായിരുന്നു.. ഇതൊക്കെ കൊണ്ട് ഷോണിന്റെ അരങ്ങേറ്റം കുറച്ച് വൈകിയായിരുന്നു സംഭവിച്ചത്..

എന്നാല് 1995-96 ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 16 വിക്കറ്റുകള്‍ നേടി ബാറ്റിങ്ങില്‍ 26 .60 ആവറേജും കരസ്ഥാമാക്കി അതെ സീരിയസിലെ ഏകദിന പരമ്പരയിലെ അരങ്ങേറ്റം കുറിച്ച ഷോണ്‍ പുറത്താകാതെ 66 റണ്‍സും ബൗളിങ്ങില്‍ 4 – 34 നേടി അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും നടത്തിയ ചുരുക്കം ചിലര്‍ക്ക് ഒപ്പം ചരിത്രത്തില്‍ ഇടം നേടി.

പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് സഖ്യം സൗത്ത് ആഫ്രിക്കന്‍ക്ക് വേണ്ടി 47 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒരു ബൗളിംഗ് കൂട്ടുകെട്ട് ആയിരുന്നു..സൗത്ത് ആഫ്രിക്കക്ക് വേണ്ടി 400 വിക്കറ്റുകള്‍ നേടിയ ആദ്യ ബൗളറും ഷോണ്‍ പൊള്ളോക്ക് തന്നെ.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 300 വിക്കറ്റും നേടിയ ഷോണിന്റെ ഒരു മനോഹരമായ കൗണ്ടി സ്‌പെല്‍ Warwickshire നു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ നാലു ബോളുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു..

അങ്കിള്‍നെയും അച്ഛനെയും പോലെ സൗത്ത് ആഫ്രിക്കയുടെ മികച്ച ഒരു ക്രിക്കറ്ററായി, ഷോണും ആ പട്ടികയിലെ മുകളിലത്തെ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു..

 എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”