കൃത്യതയ്ക്ക് മുമ്പില്‍ വേഗവും വഴി മാറും, ടെസ്റ്റില്‍ ഒന്‍പതാമനായി ഇറങ്ങി രണ്ട് സെഞ്ച്വറിയ താരം!

ഷോണ്‍ ജനിക്കുന്നതിനു മുന്‍പേ ഷോണിന്റെ അച്ഛന്‍ പീറ്ററും അങ്കിള്‍ ഗ്രയിമും സൗത്ത് ആഫ്രിക്കയുടെ പ്രഗത്ഭരായ കളിക്കാര്‍ ആയിരുന്നു ചെറുപ്പം മുതലേ ക്രിക്കറ്റിനോട് ബന്ധപെട്ടു ജീവിച്ചകാരണം ഒരു ക്രിക്കറ്റെര്‍ ആകാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ബൌളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി മാറാന്‍ ഷോണ്‍ പൊള്ളോക്കിന് പ്രത്യേകിച്ച് ബിരുദങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല.

വളരും തോറും തീരത്തേക്ക് അടുക്കുന്ന ഒരു കപ്പലിനെ പോലെ ഷോണ്‍ പൊള്ളോക്ക് ക്രിക്കറ്റിനോട് അടുത്തുകൊണ്ടിരുന്നു. എന്നാല്‍ പൊള്ളോക്കില്‍ ഉള്ള പ്രതീക്ഷകള്‍ എപ്പോഴും ഉയര്‍ന്നു നിന്നിരുന്നു.. ‘സ്വജനപക്ഷപാത’ത്തിലല്ല മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടതെന്ന് എന്ന് തെളിയിക്കേണ്ട ബാധ്യത അദ്ദേഹത്തിന് നിക്ഷിപ്തമായിരുന്നു.

അക്കാലത്ത് ദേശീയ സെലക്ടറായിരുന്ന ഷോണിന്റ അച്ഛന്‍ പീറ്റര്‍, തന്റെ മകന്‍ ദേശീയ ടീമില്‍ കളിക്കുന്നത് കാണാന്‍ കുറച്ച് ടെന്‍ഷന്‍ ഉള്ള ഒരാള്‍ കൂടിയായിരുന്നു.. ഇതൊക്കെ കൊണ്ട് ഷോണിന്റെ അരങ്ങേറ്റം കുറച്ച് വൈകിയായിരുന്നു സംഭവിച്ചത്..

എന്നാല് 1995-96 ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച അദ്ദേഹം 16 വിക്കറ്റുകള്‍ നേടി ബാറ്റിങ്ങില്‍ 26 .60 ആവറേജും കരസ്ഥാമാക്കി അതെ സീരിയസിലെ ഏകദിന പരമ്പരയിലെ അരങ്ങേറ്റം കുറിച്ച ഷോണ്‍ പുറത്താകാതെ 66 റണ്‍സും ബൗളിങ്ങില്‍ 4 – 34 നേടി അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറിയും നാലു വിക്കറ്റ് പ്രകടനവും നടത്തിയ ചുരുക്കം ചിലര്‍ക്ക് ഒപ്പം ചരിത്രത്തില്‍ ഇടം നേടി.

പൊള്ളോക്ക്, അലന്‍ ഡൊണാള്‍ഡ് സഖ്യം സൗത്ത് ആഫ്രിക്കന്‍ക്ക് വേണ്ടി 47 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. അവര്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒരു ബൗളിംഗ് കൂട്ടുകെട്ട് ആയിരുന്നു..സൗത്ത് ആഫ്രിക്കക്ക് വേണ്ടി 400 വിക്കറ്റുകള്‍ നേടിയ ആദ്യ ബൗളറും ഷോണ്‍ പൊള്ളോക്ക് തന്നെ.

ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് 3,000 റണ്‍സും 300 വിക്കറ്റും നേടിയ ഷോണിന്റെ ഒരു മനോഹരമായ കൗണ്ടി സ്‌പെല്‍ Warwickshire നു വേണ്ടിയുള്ള അരങ്ങേറ്റത്തില്‍ തുടര്‍ച്ചയായ നാലു ബോളുകളില്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു..

അങ്കിള്‍നെയും അച്ഛനെയും പോലെ സൗത്ത് ആഫ്രിക്കയുടെ മികച്ച ഒരു ക്രിക്കറ്ററായി, ഷോണും ആ പട്ടികയിലെ മുകളിലത്തെ സ്ഥാനങ്ങളില്‍ ഇടം പിടിക്കുന്നു..

 എഴുത്ത്: വിമല്‍ താഴത്തുവീട്ടില്‍

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ