ഈ സീസണിലെ ഏറ്റവും വലിയ ദുരന്തം നീ തന്നെയാടാ ഉവ്വേ, പഞ്ചാബ് താരത്തെ ട്രോളി ക്രിക്കറ്റ് ലോകം

തിങ്കളാഴ്ച ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ (കെകെആർ) മോശം പ്രകടനത്തിന് പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ഓൾറൗണ്ടർ സാം കറാൻ ആരാധകരുടെ രോഷം നേരിട്ടു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പിബികെഎസ് ബോർഡിൽ 179/7 എന്ന മാന്യമായ സ്‌കോർ രേഖപ്പെടുത്തി. ക്യാപ്റ്റൻ ശിഖർ ധവാൻ നിർണായകമായ അർധസെഞ്ചുറിയുമായി തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു. ഒമ്പത് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് സാമിന് നേടാനായത്.

സാം കറൻ ബോളിങ്ങിൽ വലിയ ദുരന്തമായി. തന്റെ മൂന്ന് ഓവറിൽ 44 റൺസ് വഴങ്ങിയ അദ്ദേഹം പഞ്ചാബ് കിംഗ്സിന്റെ തോൽവിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. അവസാന 12 പന്തിൽ കെകെആറിന് 26 റൺസ് വേണ്ടിയിരുന്നതിനാൽ പഞ്ചാബ് വളരെ മാന്യമായ നിലയിലായിരുന്നു. അതുവരെ സാം കറാൻ രണ്ടോവറിൽ 22 റൺസ് വിട്ടുകൊടുത്തെങ്കിലും, ഏറ്റവും നിർണായകമായ 19-ാം ഓവർ എറിയാൻ പിബികെഎസ് നായകൻ ധവാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. അത് മാരകമായ ഒരു തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു.

ആന്ദ്രെ റസ്സൽ അദ്ദേഹത്തെ മൂന്ന് സിക്സറുകൾക്ക് നിരത്തി, കെകെആറിനെ വിജയത്തിന്റെ വക്കിലെത്തിച്ചു. അവസാന ഓവറിൽ ആറ് റൺസ് പ്രതിരോധിക്കാൻ അർഷ്ദീപ് സിംഗ് പരമാവധി ശ്രമിച്ചെങ്കിലും റിങ്കു സിംഗ് അവസാന പന്തിൽ ബൗണ്ടറി നേടി മത്സരം പൂർത്തിയാക്കി. സമീപകാല മത്സരങ്ങളിൽ സാം കറന്റെ മോശം പ്രകടനത്തിൽ ആരാധകർ കടുത്ത നിരാശയിലാവുകയും ട്വിറ്ററിൽ അദ്ദേഹത്തെ ആക്ഷേപിക്കുകയും ചെയ്തു.

അതേസമയം സിക്കന്ദർ റാസയെ പോലെ മിടുക്കനായ താരത്തെ പുറത്തിരുത്തി എന്തിനാണ് സാമിന് അവസരം നൽകുന്നതെന്നും ആരാധകർ ചോദിക്കുന്നു.റാസ 6 മത്സരങ്ങളിൽ 2 എണ്ണത്തിൽ ടീമിനെ വിജയവരാ കടത്തിയ ആളാണ് എന്നതും ശ്രദ്ധിക്കണം. “18.5 കോടി താരം സാം കറാൻ 19-ാം ഓവറിൽ 20 റൺസ് നൽകി” ട്വീറ്റിൽ ആരാധകർ പറയുന്നു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക