2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.
തിലക് വർമ 53 പന്തിൽ 69* റൺസെടുത്ത് പുറത്താകാതെ നിന്നു., ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആദ്യം പതറിയെങ്കിലും പിന്നീട് സ്പിൻ ബോളർമാർ അവരുടെ കരുത്തുറ്റ മികവ് കാട്ടി. കുൽദീപ് യാദവ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി മത്സരം അനുകൂലമാക്കി.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് മികച്ച തുടക്കം ലഭിച്ചിരുന്നു. എന്നാൽ ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ പോയതോടെ പിന്നീട് വന്ന താരങ്ങൾക്ക് അവരുടെ മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. ബാറ്റിംഗിൽ കൃത്യ സമയത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാതെയിരുന്നത് കൊണ്ടാണ് മത്സരം കൈവിട്ട് പോയതെന്നാണ് പാകിസ്ഥാൻ നായകൻ സൽമാൻ അലി ആഘ പറഞ്ഞത്.