ആ പരിപാടി ഇനി നടക്കില്ല, വിരാട് കോഹ്‌ലിക്ക് എതിരെ അമ്പയറിന്റെ അടുത്ത് പരാതി നൽകി എയ്ഡൻ മാർക്രം; സംഭവം ഇങ്ങനെ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ ജയം സ്വന്തമാക്കിയത് ഇന്ത്യൻ ആരാധകർക്ക് ഏറെ സന്തോഷം na. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റിൽ 7 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ഇന്ത്യയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സിൽ 98 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗിനിറങ്ങിയ ആതിഥേയർ 176 റൺസിന് ഓൾഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കെയ തകർത്തത്. ജയിക്കാൻ 79 റൺസ് മാത്രം മതിയായിരുന്ന ഇന്ത്യക്ക് വേണ്ടി ജയ്‌സ്വാൾ 28 റൺസ്, ഗില് 10 , കോഹ്‌ലി 12 എന്നിവർ പുറത്തായപ്പോൾ ശ്രേയസ് അയ്യരെ (4) കൂട്ടുനിർത്തി രോഹിത് (17) ഇന്ത്യയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

മത്സരത്തിന്റെ ആദ്യ ദിനം തന്നെ വീണത് 23 വിക്കറ്റുകളാ ആയിരുന്നു. ദക്ഷിണാഫ്രിക്ക 62 റൺസിന് മൂന്ന് വിക്കറ്റുകളാ എന്ന നിലയിൽ നിൽക്കുമ്പോഴാണ് ദിനം അവസാനിച്ചതും. എന്നാൽ ചെറിയ ടെസ്റ്റ് മത്സരം ആണെങ്കിൽ പോലും വിവാദങ്ങൾക്ക് യാതൊരു കുറവും ഇല്ലാത്ത സാഹചര്യമാണ് കാണാൻ സാധിച്ചത്. ഇന്ത്യയെ വലിയ ലീഡിൽ എത്താൻ സാധിക്കാതെ സൗത്താഫ്രിക്ക രണ്ടാം ഇന്നിംഗ്സ് തുടങ്ങിയപ്പോൾ പ്രതീക്ഷിച്ചത് മികച്ച പ്രകടനം ആണെകിൽ അത് ഉണ്ടായില്ല.

ക്യാപ്റ്റൻ ഡീൻ എൽഗറിനെ ദിവസത്തിൽ രണ്ടാം തവണയും നഷ്ടപ്പെട്ട് വീണ്ടും ദക്ഷിണാഫ്രിക്കക്ക് തിരിച്ചടി നേരിട്ടു. മുകേഷ് കുമാറും (2-25) ജസ്പ്രീത് ബുംറയും രണ്ടാം ഇന്നിംഗ്‌സിൽ ദക്ഷിണാഫ്രിക്കയുടെ പതനത്തിന് കാരണമായി. ദിവസം അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 62 എന്ന നിലയിലായിരുന്നു അവർ.

ദിവസത്തിന്റെ അവസാന ഡെലിവറിക്ക് തൊട്ടുമുമ്പ്, മുൻ ടെസ്റ്റിൽ ചെയ്തത് പോലെ വിരാട് കോഹ്‌ലി ബെയ്‌ൽസ്‌ പരസ്പരം മാറ്റിയത് എയ്ഡൻ മാർക്രമിനെ ചൊടിപ്പിച്ചു. ആഷസ് സമയത്ത് സ്റ്റുവർട്ട് ബ്രോഡിന്റെ സമാനമായ പ്രവർത്തനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോഹ്‌ലി സെഞ്ചൂറിയനിൽ ഈ തന്ത്രം വിജയകരമായി നടപ്പാക്കിയിരുന്നു. ജസ്പ്രീത് ബുംറയുടെ ഓവറിന് മുമ്പ് ബാറ്റർമാരുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നീക്കം, അതിശയകരമെന്നു പറയട്ടെ, ടോണി ഡി സോർസിയെ പുറത്താക്കി ബുംറ ആ ഓവറിൽ ഇന്ത്യക്ക് കൂടുതൽ ആധിപത്യം നൽകി വിക്കറ്റ് എടുത്തു.

കോഹ്‌ലിയുടെ നടപടിക്ക് ശേഷം മർക്രം അതൃപ്തി പ്രകടിപ്പിക്കുകയും അമ്പയർമാർക്ക് പരാതി നൽകുകയും ചെയ്തു. കോലിയും വിക്കറ്റ് കീപ്പർ കെഎൽ രാഹുലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു. ബൗളർ മുകേഷ് കുമാറുമായുള്ള ചർച്ചയ്ക്കായി കളി നിർത്തിവച്ച് ക്യാപ്റ്റൻ രോഹിത് ശർമ അമ്പയറുമാരുമായി ഇടപെട്ടു. എന്തായാലും ഇത്തവണ ബെയ്‌ൽസ്‌ മാറ്റത്തിന് ശേഷം വിക്കറ്റ് പോയില്ലെന്നു മാത്രമാണ് പ്രത്യേകത.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ