'ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല'; വിലയിരുത്തലുമായി ഇന്‍സമാം

ടി20 ഫോര്‍മാറ്റില്‍ സ്ട്രൈക്ക് റേറ്റിന്റെ പ്രാധാന്യം എടുത്തുകാണിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഏഷ്യാ കപ്പ് ഫൈനലില്‍ ലങ്കയുടെ ഭാനുക രാജപക്സെയും പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനും അതാത് ടീമുകള്‍ക്കായി കളിച്ച വ്യത്യസ്തമായ ഇന്നിംഗ്‌സുകളാണ് ബാറ്റര്‍മാരുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇന്‍സമാമിനെ പ്രേരിപ്പിച്ചത്.

‘ഹസരംഗ 31 റണ്‍സും രാജപക്സെ 71 റണ്‍സും സ്‌കോര്‍ ചെയ്തു, രണ്ടും മികച്ച സ്‌കോര്‍. 70 റണ്‍സ് കുറഞ്ഞ വേഗതയില്‍ വന്നിരുന്നെങ്കില്‍, മൊത്തം 140 റണ്‍സ് മാത്രമേ ആകുമായിരുന്നുള്ളു. അത് പാകിസ്ഥാന്‍ പിന്തുടരുമായിരുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ആ 70 റണ്‍സ് പ്രയോജനപ്പെടുമായിരുന്നില്ല.’

‘ശ്രീലങ്കയുടെ പേസര്‍മാരെല്ലാം പുതുമുഖങ്ങളാണ്. അവരാരും പരിചയസമ്പന്നരല്ല. പക്ഷേ അവര്‍ ഗൃഹപാഠം ചെയ്താണ് വന്നത്. പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നന്നായി കളിച്ചു, പക്ഷേ വളരെ നന്നായില്ല. സമ്മര്‍ദം മുതലെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല’ ഇന്‍സമാം പറഞ്ഞു.

മത്സരത്തില്‍ 47 പന്തില്‍ പുറത്താകാതെ 71 റണ്‍സ് നേടിയ ഭാനുക രാജപക്സയുടെ പ്രകടനം ലങ്കന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. എന്നാല്‍ പാകിസ്ഥാനായി റിസ്വാന്‍ 55 റണ്‍സ് എടുത്ത് എങ്കിലും 49 ബോളുകളില്‍ നിന്നായിരുന്നു. വേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ റിസ്വാനായില്ല. എന്നാലത് രാജപക്സയ്ക്കായി.

ഫൈനലില്‍ പാകിസ്ഥാനെ 23 റണ്‍സിനു തോല്‍പിച്ചാണ് ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റില്‍ ലങ്കയുടെ കിരീടധാരണം. ആദ്യം ബാറ്റു ചെയ്ത് 170 റണ്‍സ് നേടിയ ലങ്ക പിന്നീട് പാകിസ്ഥാനെ 147 റണ്‍സിനു പുറത്താക്കി. സ്‌കോര്‍: ശ്രീലങ്ക 20 ഓവറില്‍ 6ന് 170. പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് ഓള്‍ഔട്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്