നാശം വിതച്ച് സ്പിന്നര്‍മാര്‍; നമീബിയയെ എറിഞ്ഞൊതുക്കി ഇന്ത്യ

ടി 20 ലോക കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യയ്ക്ക് 133 റണ്‍സ് വിജയ ലക്ഷ്യം. സ്പിന്നര്‍മാര്‍ തിളങ്ങിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ എട്ടിന് 132 എന്ന നിലയില്‍  നമീബിയയെ ഇന്ത്യ ഒതുക്കുകയായിരുന്നു. 25 ബോളില്‍ 26 റണ്‍സെടുത്ത ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറര്‍.

സ്റ്റീഫന്‍ ബാര്‍ഡ് (21), ജാന്‍ ഫ്രൈലിങ്ക്(15), മൈക്കല്‍ വാന്‍ ലിംഗന്‍ (14), റൂബന്‍ (13), ജെര്‍ഹാര്‍ഡ് എറാസ്മസ് (12) എന്നിവരാണ് നമീബിയയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങിയും ജഡേജ 16 റണ്‍സ് വഴങ്ങിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ബുംറ നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  വരുണ്‍ ചക്രവര്‍ത്തിയ്ക്ക് പകരം രാഹുല്‍ ചഹാറിന് ടീമിലിടം നല്‍കിയാണ് ഇന്ത്യ ഇറങ്ങിയത്.

ടി20 നായകനായുള്ള കോഹ്‌ലിയുടെയും  പരിശീലകനായുള്ള രവി ശാസ്ത്രിയുടെ അവസാന മത്സരവുമാണിത്. സെമി ഫൈനലിലേക്കുള്ള വാതില്‍ അടഞ്ഞതോടെ ടീം ഇന്ത്യ ടി20 ലോക കപ്പിലെ അവസാന മല്‍സരത്തില്‍ ഗംഭീര വിജയവുമായി നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറടുപ്പിലാണ്.

ഞായറാഴ്ച വൈകീട്ട് നടന്ന കളിയില്‍ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലാന്റ് മികച്ച വിജയം കൊയ്തതോടെയാണ് ഇന്ത്യയുടെ സെമി സാധ്യതകള്‍ അവസാനിച്ചത്. മത്സരത്തില്‍ അഫ്ഗാന്‍ ജയിച്ചിരുന്നെങ്കില്‍ നമീബയെ പരാജയപ്പെടുത്തുന്നതിലൂടെ ഇന്ത്യയ്ക്ക് സെമിയില്‍ കടക്കാമായിരുന്നു.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത