T20 WORLDCUP 2024: ഹൈപ്പ് മാത്രമേ ഉള്ളു അവന്, ഒരു കാരണവശാലും ലോകകപ്പ് ടീമിൽ എടുക്കരുത്; യുവതാരത്തെക്കുറിച്ച് വരുൺ ആരോൺ

2024ലെ ഐസിസി ടി20 ലോകകപ്പിൽ ഉടൻ നടക്കാനിരിക്കെ ഇന്ത്യ ഫേവറിറ്റുകളിലൊന്നായിരിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെ ഉടൻ തിരഞ്ഞെടുക്കും. വിക്കറ്റ് കീപ്പറുടെ സ്ലോട്ടിൽ ഉൾപ്പടെ നിരവധി അനവധി സ്ഥാനത്തേക്ക് വമ്പൻ മത്സരങ്ങളാണ് നടക്കുന്നത്. രോഹിത് ശർമ്മയും ബുംറയും ഉൾപ്പടെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഇതിനോടകം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.

റിങ്കു സിംഗും ശിവം ദുബെയുമാണ് ഫിനിഷറുടെ റോളിനായി മത്സരിക്കുക. ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പർ കിംഗ്‌സിനും വേണ്ടിയുള്ള പ്രകടനം കണക്കിലെടുത്താൽ, സമീപകാലത്തെ തകർപ്പൻ ഫോം പരിഗണിക്കുമ്പോൾ ദുബൈ തന്നെ ടീമിൽ എത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പതിനേഴാം സീസണിലെ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശിവം. മറുവശത്ത്, ഇപ്പോൾ നടക്കുന്ന പതിപ്പിൽ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ റിങ്കുവിന് മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. മുൻ ഇന്ത്യൻ താരം വരുൺ ആരോൺ ശിവം ദുബെയെ ടീമിലെടുക്കുന്ന നീക്കത്തെ പ്രതികൂലിച്ച് വന്നിരിക്കുകയാണ് ഇപ്പോൾ. റിങ്കു ദുബെയെക്കാൾ മികച്ച ബാറ്ററാണെന്ന് മുൻ തരാം പറഞ്ഞു

“സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും അനായാസം കളിക്കാൻ കഴിയുമെന്നതിനാൽ റിങ്കു സിംഗ് തന്നെയാണ് സ്ഥാനം നേടാൻ യോഗ്യൻ. ഫാസ്റ്റ് ബൗളർമാർക്കെതിരെ പലപ്പോഴും ബുദ്ധിമുട്ടുന്ന ദുബെയെക്കാൾ മികച്ച ഓപ്ഷനാണ് അദ്ദേഹം. റിങ്കു പ്ലെയിംഗ് ഇലവൻ്റെ ഭാഗമാകണം, ദുബൈ ടീമി വേണ്ട” വരുൺ ആരോൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അതേസമയം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ച്ച തന്നെ പ്രഖ്യാപിക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക