T20 WORLDCUP 2024: ഹൈപ്പ് മാത്രമേ ഉള്ളു അവന്, ഒരു കാരണവശാലും ലോകകപ്പ് ടീമിൽ എടുക്കരുത്; യുവതാരത്തെക്കുറിച്ച് വരുൺ ആരോൺ

2024ലെ ഐസിസി ടി20 ലോകകപ്പിൽ ഉടൻ നടക്കാനിരിക്കെ ഇന്ത്യ ഫേവറിറ്റുകളിലൊന്നായിരിക്കും. അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷൻ കമ്മിറ്റി 15 അംഗ ടീമിനെ ഉടൻ തിരഞ്ഞെടുക്കും. വിക്കറ്റ് കീപ്പറുടെ സ്ലോട്ടിൽ ഉൾപ്പടെ നിരവധി അനവധി സ്ഥാനത്തേക്ക് വമ്പൻ മത്സരങ്ങളാണ് നടക്കുന്നത്. രോഹിത് ശർമ്മയും ബുംറയും ഉൾപ്പടെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് ഇതിനോടകം സ്ഥാനം ഉറപ്പിച്ചിട്ടുള്ളത്.

റിങ്കു സിംഗും ശിവം ദുബെയുമാണ് ഫിനിഷറുടെ റോളിനായി മത്സരിക്കുക. ഇന്ത്യയ്‌ക്കും ചെന്നൈ സൂപ്പർ കിംഗ്‌സിനും വേണ്ടിയുള്ള പ്രകടനം കണക്കിലെടുത്താൽ, സമീപകാലത്തെ തകർപ്പൻ ഫോം പരിഗണിക്കുമ്പോൾ ദുബൈ തന്നെ ടീമിൽ എത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പതിനേഴാം സീസണിലെ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ ചെന്നൈക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ശിവം. മറുവശത്ത്, ഇപ്പോൾ നടക്കുന്ന പതിപ്പിൽ തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ റിങ്കുവിന് മതിയായ അവസരങ്ങൾ ലഭിച്ചിട്ടില്ല. മുൻ ഇന്ത്യൻ താരം വരുൺ ആരോൺ ശിവം ദുബെയെ ടീമിലെടുക്കുന്ന നീക്കത്തെ പ്രതികൂലിച്ച് വന്നിരിക്കുകയാണ് ഇപ്പോൾ. റിങ്കു ദുബെയെക്കാൾ മികച്ച ബാറ്ററാണെന്ന് മുൻ തരാം പറഞ്ഞു

“സ്പിന്നർമാരെയും ഫാസ്റ്റ് ബൗളർമാരെയും അനായാസം കളിക്കാൻ കഴിയുമെന്നതിനാൽ റിങ്കു സിംഗ് തന്നെയാണ് സ്ഥാനം നേടാൻ യോഗ്യൻ. ഫാസ്റ്റ് ബൗളർമാർക്കെതിരെ പലപ്പോഴും ബുദ്ധിമുട്ടുന്ന ദുബെയെക്കാൾ മികച്ച ഓപ്ഷനാണ് അദ്ദേഹം. റിങ്കു പ്ലെയിംഗ് ഇലവൻ്റെ ഭാഗമാകണം, ദുബൈ ടീമി വേണ്ട” വരുൺ ആരോൺ സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

അതേസമയം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ആഴ്ച്ച തന്നെ പ്രഖ്യാപിക്കും.

Latest Stories

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം