ടി20 ലോകകപ്പ് 2024: 'കടുവ ആക്രമണം', ശ്രീലങ്ക ടൂര്‍ണമെന്റിന് പുറത്തേയ്ക്ക്

ശ്രീലങ്ക ടി20 ലോകകപ്പില്‍നിന്ന് പുറത്താകലിന്റെ വക്കില്‍. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്ക ഇന്ന് നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോടും തോല്‍വി ഏറ്റുവാങ്ങി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ സാധിച്ചുള്ളു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് ആറ് പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശ് തുടക്കത്തില്‍ പതറിയെങ്കിലും ലിറ്റണ്‍ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിച്ചു. തൗഹീദ് ഹൃദോയി 20 ബോളില്‍ 40 റണ്‍സും ലിറ്റണ്‍ ദാസ് 38 ബോളില്‍ 36 റണ്‍സും നേടി.

ഇരുവരും പുറത്തായതിന് പിന്നാലെ മത്സരം പിന്നെയും ടൈറ്റായി. 18ആം ഓവറില്‍ തുഷാര റിഷാദ് ഹൊസൈനെയും ടസ്‌കിന്‍ അഹമ്മദിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്തായതോടെ ശ്രീലങ്ക ജയം മണത്തു.

അവസാന 12 പന്തില്‍ 11 റണ്‍സായിരുന്നു അവര്‍ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തില്‍ മഹ്‌മൂദുള്ള ശനകയെ സിക്‌സ് പറത്തി. ഈ ഓവറില്‍ തന്നെ അവര്‍ കളിയും പൂര്‍ത്തിയാക്കി. മഹ്‌മൂദുള്ള 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ലങ്കയ്ക്കായി നുവാന്‍ തുഷാര നാല് വിക്കറ്റ് വീഴ്ത്തി. ഹസരങ്ക രണ്ടും മതീഷ പതിരാന, ധനന്‍ജയ സില്‍വ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ശ്രീലങ്കന്‍ നിരയില്‍ 47 റണ്‍സ് എടുത്ത പതും നിസങ്ക മാത്രമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ധനന്‍ജയ സില്‍വ 21 റണ്‍സെടുത്തു. മുസ്തഫിസുറും റിഷാദ് ഹൊസൈനും ബംഗ്ലാദേശിനായി 3 വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ടാം പരാജയത്തോടെ ഗ്രൂപ്പ് ഡിയില്‍ ശ്രീലങ്ക ഏറ്റവും പിന്നിലാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക