ടി20 ലോകകപ്പ് 2024: രോഹിത്ത് എന്റെ ബോളില്‍ തന്നെ തീരും, അനുഭവം ഉണ്ടല്ലോ..; പോര്‍മുഖം തുറന്ന് ആമിര്‍

ജൂണ്‍ 9 ന് നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024 പോരാട്ടത്തില്‍ രോഹിത് ശര്‍മ്മയെ പുറത്താക്കുന്നതിനുള്ള തന്ത്രം പങ്കുവെച്ച് പാകിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ ലോകോത്തര ബാറ്ററെന്ന് താരം ന്യൂബോളില്‍ രോഹിതിന്റെ പാഡുകളെ ലക്ഷ്യമിടാനുള്ള തന്റെ പദ്ധതി വെളിപ്പെടുത്തി.

രോഹിത് ശര്‍മ ലോകോത്തര ബാറ്ററാണെന്നു നിങ്ങള്‍ക്കറിയാം. തന്റെ സമയത്തിലേക്കു വന്നാല്‍ അദ്ദേഹം ആരെയും വെറുതെ വിടില്ല. ഒരു ബോളറെന്ന നിലയില്‍ തുടക്കത്തില്‍ മാത്രമേ രോഹിത്തിനെതിരേ വിക്കറ്റെടുക്കാന്‍ അവസരമുള്ളൂ.

തുടക്കത്തില്‍ ഒന്നെങ്കില്‍ രോഹിത്തിന്റെ പാഡുകളിലെറിയണം, അല്ലെങ്കില്‍ ബാറ്റിലെറിയണം. പക്ഷെ അദ്ദേഹം 15-20 ബോളുകള്‍ നേരിട്ടു കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ ബുദ്ധിമുട്ടായിരിക്കും.

അതുകൊണ്ടു തന്നെ എന്റെ ലക്ഷ്യം രോഹിത്തിന്റെ പാഡുകളായിരിക്കും. ന്യൂബോള്‍ അദ്ദേഹത്തിന്റെ പാഡുകളിലെറിയാന്‍ ഞാന്‍ ശ്രമിക്കും. നേരത്തേ അതില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്- ആമിര്‍ വ്യക്തമാക്കി.

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ രോഹിത് മികച്ച ഫോം പ്രകടിപ്പിച്ചു. പരിക്കിനെത്തുടര്‍ന്ന് ക്രീസ് വിടുന്നതിന് മുമ്പ് താരം 37 പന്തില്‍നിന്ന് 52 റണ്‍സ് നേടി. മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന്റെ ജയവും സ്വന്തമാക്കി.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്