ആവേശത്തില്‍ വാക്കുകള്‍ പരിധിവിട്ടു, ഒടുവില്‍ പശ്ചാത്താപം; ഹര്‍ഭജനോടും സിഖ് സമൂഹത്തോടും ക്ഷമ ചോദിച്ച് കമ്രാന്‍ അക്മല്‍

ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗിനെതിരായ വംശീയ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതിന് പിന്നാലെ സിഖ് സമൂഹത്തോട് മാപ്പ് പറഞ്ഞ് കമ്രാന്‍ അക്മല്‍. 2024ലെ ഐസിസി ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിനിടെയാണ് അക്മലിന്റെ വാക്കുകള്‍ പരിധിവിട്ടത്.

ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി ഇന്റര്‍നാഷണഅപമാനിച്ചു. ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ അവസാന ഓവര്‍ എറിയാന്‍ ഒരുങ്ങുമ്പോള്‍ അര്‍ഷ്ദീപിനെ കമ്രാന്‍ സംസാരിച്ചത്. ‘എന്തും സംഭവിക്കാം. ഇതിനകം 12 മണി ആയി. അര്‍ധരാത്രി 12 മണിക്ക് ഒരു സിഖുകാരനും ഓവര്‍ നല്‍കരുത്’ എന്നായിരുന്നു അക്മലിന്റെ പരാമര്‍ശം.

അക്മലിന്റെ അധിക്ഷേപകരമായ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഹര്‍ഭജന്‍ താരത്തിനെതിരെ രംഗത്തുവന്നിരുന്നു. ‘ആ വൃത്തികെട്ട വായ തുറക്കുന്നതിന് മുമ്പ് നിങ്ങള്‍ സിഖുകാരുടെ ചരിത്രം അറിഞ്ഞിരിക്കണം. നിങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ആക്രമണകാരികള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ ഞങ്ങള്‍ സിഖുകാരാണ് രക്ഷിച്ചത്, അന്നും സമയം 12 മണി ആയിരുന്നു. ശരിക്കും ലജ്ജിക്കുന്നു.. കുറച്ചെങ്കിലും നന്ദി കാണിക്കൂ’ എന്നായിരുന്നു ഹര്‍ഭജന്റെ പ്രതികരണം.

ഹര്‍ഭജനെതിരെ ഒരുപാട് കളിച്ചിട്ടുള്ള അക്മല്‍ ഒടുവില്‍ തന്റെ വാക്കുകള്‍ തെറ്റാണെന്ന് മനസ്സിലാക്കുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. ‘എന്റെ സമീപകാല അഭിപ്രായങ്ങളില്‍ ഞാന്‍ ഖേദിക്കുന്നു. ഹര്‍ഭജന്‍ സിംഗിനോടും സിഖ് സമൂഹത്തോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകള്‍ അനുചിതവും അനാദരവുമായിരുന്നു. ലോകമെമ്പാടുമുള്ള സിഖുകാരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്, ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്നോട് ക്ഷമിക്കണം” കമ്രാന്‍ അക്മല്‍ എക്സില്‍ കുറിച്ചു.

മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ 6 റണ്‍സിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 120 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ 113/7 എന്ന നിലയില്‍ ഒതുങ്ങി.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ