വെറും 'ലിറ്റില്‍' അല്ല ഇത് വേറെ ലെവല്‍ ഐറ്റം; ചരിത്ര നേട്ടത്തില്‍ ഐറിഷ് താരം; വിറച്ച് കിവീസ്- വീഡിയോ

കര്‍ട്ടിസ് കാംഫറിന് ശേഷം ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ഐറിഷ് താരത്തിന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായി ജോഷ്വ ലിറ്റില്‍. ഇന്ന് ന്യൂസിലന്‍ഡിനെതിരായ അയര്‍ലണ്ടിന്റെ സൂപ്പര്‍ 12 പോരാട്ടത്തിനിടെയാണ് ലിറ്റില്‍ ഈ നേട്ടം കൈവരിച്ചത്.

19-ാം ഓവറില്‍ കെയ്ന്‍ വില്യംസണ്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ വിക്കറ്റുകളാണ് ലിറ്റില്‍ വീഴ്ത്തിയത്. ഇതോടെ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന് ശേഷം ടി20 ലോകകപ്പിന്റെ ഈ പതിപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി ലിറ്റില്‍ മാറി.

വെറും 34 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്യംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ കിവീസ് 200ന് മുകളില്‍ സ്‌കോറിലേക്ക് കുതിക്കുന്നതായി തോന്നി. എന്നിരുന്നാലും, ജോഷ്വ ലിറ്റില്‍ നിന്ന് ഒരു ഷോര്‍ട്ട് ബോള്‍ വില്യംസണിനെ കുരുക്കിലാക്കി. ആ ഡെലിവറി നേരിട്ട് ഡീപ് സ്‌ക്വയര്‍ ലെഗിന്റെ കൈകളിലേക്ക് വലിച്ചെറിയാന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

നീഷാമിന്റെയും സാന്റ്‌നറുടെയും വിക്കറ്റുകള്‍ ഏതാണ്ട് പരസ്പരം കാര്‍ബണ്‍ കോപ്പികളായിരുന്നു. പന്ത് പിച്ചില്‍ നിന്ന് തെന്നിമാറി, സ്റ്റമ്പിന് തൊട്ടുമുമ്പില്‍ കിവികളെ കുടുക്കി. 22 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.

View this post on Instagram

A post shared by ICC (@icc)

മത്സരത്തില്‍ 186 എന്ന ലക്ഷ്യമാണ്കിവീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ കിവീസിന് സെമിഫൈനലിലേക്ക് യോഗ്യത നേടാം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക