ബാറ്റിംഗില്‍ നിരാശപ്പെടുത്തി സഞ്ജു, എങ്കിലും കേരളം ജയിച്ചു

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ജയം. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നടന്ന മല്‍സരത്തില്‍ ഹിമാചല്‍ പ്രദേശിനെ കേരളം 35 റണ്‍സിനു പരാജയപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയ വിഷ്ണു വിനോദാണ് (44) ടീമിന്റെ ടോപ്സ്‌കോറര്‍. വാലറ്റത്ത് പുറത്താവാതെ 30 റണ്‍സെടുത്ത സച്ചിന്‍ ബേബിയും കേരളത്തിനു നിര്‍ണായക സംഭാവന നല്‍കി.

സല്‍മാന്‍ നിസാര്‍ (23), മുഹമ്മദ് അസ്ഹറുദ്ദീന്‍ (20) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ നായകന്‍ സഞ്ജു സാംസണ്‍ രണ്ട് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി.

മറുപടിയില്‍ ഹിമാചല്‍ 128 റണ്‍സിന് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത നിഖില്‍ ഗങ്തയാണ് അവരകുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ റിഷി ധവാന്‍ 26 റണ്‍സും ഏകാന്ത് സെന്‍ 20 റണ്‍സും നേടി.

കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ഒരു കളിയില്‍ നാലു പോയന്റുമായി കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ