IPL 2025: കണ്ടിട്ട് സഹിക്കാന്‍ പറ്റുന്നില്ല, ആ കാവ്യ ചേച്ചിക്ക് വേണ്ടിയെങ്കിലും ഒന്ന് ജയിക്കെടാ, എന്നാലും ഇങ്ങനെയുമുണ്ടോ ഒരു ടീം, ആള്‍ക്കാരെകൊണ്ട് പറയിപ്പിക്കാന്‍

ഐപിഎലില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ നേരിടാനൊരുങ്ങുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടൂര്‍ണമെന്റില്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങി നിലവില്‍ എറ്റവും അവസാന സ്ഥാനത്താണ് ഹൈദരാബാദുളളത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും നാല് തോല്‍വിയും ഉള്‍പ്പെടെ രണ്ട് പോയിന്റ് മാത്രമുളള സണ്‍റൈസേഴ്‌സ് ആദ്യ കളിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മാത്രമാണ് വിജയിച്ചത്. പ്ലേഓഫ് പ്രതീക്ഷകള്‍ വീണ്ടും സജീവമാക്കണമെങ്കില്‍ ഇന്നത്തെ മത്സരം അവര്‍ക്ക് വളരെ നിര്‍ണായകമാണ്. ഹോംഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ വച്ചാണ് മത്സരമെന്നതില്‍ അവര്‍ക്ക് കളിയില്‍ മുന്‍തൂക്കം നല്‍കുന്നു.

ഹൈദരാബാദില്‍ വച്ചു നടന്ന മത്സരങ്ങളില്‍ എല്ലാം തന്നെ വലിയ വിജയങ്ങള്‍ എതിര്‍ ടീമിനെതിരെ നേടാന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നു. ഈ സീസണില്‍ തന്നെ രാജസ്ഥാനെതിരെ 286 റണ്‍സാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയിരുന്നത്. ബാറ്റിങ്ങില്‍ ട്രാവിസ് ഹെഡ്-അഭിഷേക് ശര്‍മ്മ കൂട്ടുകെട്ട് പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്തതാണ് ഈ സീസണില്‍ ഹൈദരാബാദിന് വലിയ തിരിച്ചടിയായത്. തുടക്കം തന്നെ വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് ഇരുവരും ഔട്ടാവാറുളളത്. ആക്രമണാത്മക ബാറ്റിങ് ശൈലി ചില സമയങ്ങളില്‍ അവര്‍ക്ക് തന്നെ പാരയാകുന്നു.

ബാറ്റിങ്ങില്‍ മൂന്നാമനായ ഇഷാന്‍ കിഷന്‍ ആദ്യ മത്സരത്തിലെ സെഞ്ച്വറിക്ക് ശേഷം പിന്നീട് കളി മറക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. നിതീഷ് കുമാര്‍ റെഡ്ഡിയും ഹെന്റിച്ച് ക്ലാസനുമൊക്കെ ബാറ്റിങ്ങില്‍ നന്നായി ശ്രമിക്കുന്നുണ്ടെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനാവുന്നില്ല. ബോളിങ്ങില്‍ മുഹമ്മദ് ഷമിയും പാറ്റ് കമ്മിന്‍സും ഉണ്ടെങ്കിലും മറ്റ് ബോളര്‍മാരില്‍ നിന്നും കാര്യമായ പ്രകടനങ്ങളില്ലാത്തത് ടീമിനെ വലയ്ക്കുന്നു. എന്തായാലും ഇന്ന് കൂടി തിളങ്ങാനായില്ലെങ്കില്‍ സണ്‍റൈസേഴ്‌സിന് പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ സാധിക്കില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ