IPL 2025: ഐപിഎലില്‍ ഡിജെയും ചിയര്‍ ഗേള്‍സിനെയും ഒഴിവാക്കണം, ഇപ്പോള്‍ അത് ഉള്‍പ്പെടുത്തുന്നത് അത്ര നല്ലതല്ല, ബിസിസിഐയോട് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച ഐപിഎല്‍ മത്സരങ്ങള്‍ മേയ് 17നാണ് വീണ്ടും തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ ഐപിഎലില്‍ ഇനി ഡിജെയും ചിയര്‍ ഗേള്‍സിനെയും ഉള്‍പ്പെടുത്തരുതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍. മത്സരങ്ങള്‍ കാണാന്‍ ആരാധകര്‍ വരണമെന്നും അവര്‍ ക്രിക്കറ്റ് മാത്രം ആസ്വദിക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉറ്റവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ വികാരങ്ങള്‍ ഈ സാഹചര്യത്തില്‍ ബിസിസിഐ മനസില്‍ വെക്കണമെന്നും ഗവാസ്‌കര്‍ പറഞ്ഞു. ഡിജെ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പാട്ടുകള്‍ വലിയ ശബ്ദത്തില്‍ വയ്ക്കരുതെന്നും ബിസിസിയോട് ഗവാസ്‌കര്‍ ആവശ്യപ്പെട്ടു. മേയ് 17ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുളള മത്സരത്തോടെയാണ് ഐപിഎല്‍ വീണ്ടും ആരംഭിക്കുക.

ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ വച്ചാണ് ഈ മത്സരം. പുതിയ ഷെഡ്യൂളിലാണ് മാറ്റിവച്ച മത്സരങ്ങള്‍ ഐപിഎല്‍ അധികൃതര്‍ നടത്തുന്നത്. പ്ലേഓഫ് മത്സരങ്ങള്‍ മേയ് 29നാണ് തുടങ്ങുക. ഫൈനല്‍ ജൂണ്‍ മൂന്നിനും നടക്കും. ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളാണ് നിലവില്‍ പോയിന്റ് പട്ടികയില്‍ മുന്നിലുളളത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം