ഒത്തുകളി നടത്തിയതിന്‌ ശ്രീലങ്കയുടെ ടി20 ലോകകപ്പ് താരത്തിന് ഏട്ടിന്റെ പണി, ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും കളിച്ചു, ഞെട്ടി ആരാധകര്‍

ഒത്തുകളി നടത്തിയതിന്റെ പേരില്‍ ശ്രീലങ്കയുടെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മുന്‍താരം സചിത്ര സേനാനായകെയ്‌ക്കെതിരെ ഔദ്യോഗികമായി കുറ്റപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ സേനാനായകെ അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം കൊളംബോ ഹൈക്കോടതിയിലാണ് സേനാനായകെയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ഈ പുതിയ നിയമനിര്‍മ്മാണത്തിന് കീഴിലുള്ള ആദ്യത്തെ കേസാണിത്. മുന്‍പ് നിരവധി തവണ കുറ്റം നിഷേധിച്ച് സേനാനായകെ രംഗത്തെത്തിയിരുന്നു.

സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റില്‍ സേനാനായകെ ഒരു ടീമിന്റെയും കളിക്കാരനായിരുന്നില്ല. മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വിദേശത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയിലുളള കളിക്കാരുമായി ഒത്തുകളിക്കായി താരം ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2020ലെ എല്‍പിഎല്ലില്‍ പങ്കെടുത്ത രണ്ട് കളിക്കാരെ ദുബായില്‍ നിന്ന് ടെലിഫോണ്‍ വഴി സേനാനായകെ ബന്ധപ്പെട്ടതായും ഒത്തുകളിയില്‍ ഏര്‍പ്പെടാന്‍ അവരോട് ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നു, ഒരു ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ പുതുതായി നടപ്പിലാക്കിയ അഴിമതി വിരുദ്ധ നിയമപ്രകാരം ഒരു ദേശീയ ക്രിക്കറ്റ് കളിക്കാരനെതിരെ ഒത്തുകളിക്ക് കുറ്റം ചുമത്തുന്നത് ഇതാദ്യമാണെന്ന് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ വകുപ്പ് പ്രസ്താവിച്ചു. 2023ല്‍ 40കാരനായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു, എന്നാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. 5,000,000 ശ്രീലങ്കന്‍ രൂപ (14,34,390 ഇന്ത്യന്‍ രൂപ) വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ അദ്ദേഹം ജാമ്യം നേടി, പക്ഷേ യാത്രാ വിലക്ക് തുടര്‍ന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ