ഒത്തുകളി നടത്തിയതിന്‌ ശ്രീലങ്കയുടെ ടി20 ലോകകപ്പ് താരത്തിന് ഏട്ടിന്റെ പണി, ഐപിഎലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും കളിച്ചു, ഞെട്ടി ആരാധകര്‍

ഒത്തുകളി നടത്തിയതിന്റെ പേരില്‍ ശ്രീലങ്കയുടെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും മുന്‍താരം സചിത്ര സേനാനായകെയ്‌ക്കെതിരെ ഔദ്യോഗികമായി കുറ്റപത്രം സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ സേനാനായകെ അറസ്റ്റിലായി മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവം. സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമപ്രകാരം കൊളംബോ ഹൈക്കോടതിയിലാണ് സേനാനായകെയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ ഈ പുതിയ നിയമനിര്‍മ്മാണത്തിന് കീഴിലുള്ള ആദ്യത്തെ കേസാണിത്. മുന്‍പ് നിരവധി തവണ കുറ്റം നിഷേധിച്ച് സേനാനായകെ രംഗത്തെത്തിയിരുന്നു.

സഹതാരത്തെ ഒത്തുകളിക്കായി പ്രേരിപ്പിച്ചതിനാണ് മുന്‍ ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ കൂടിയായ താരത്തിനെതിരെ ഹംബന്‍ടോട്ട് ഹൈക്കോടതി കുറ്റം ചുമത്തിയത്. 2020ല്‍ ശ്രീലങ്കന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ എഡിഷനിടെയായിരുന്നു സംഭവം. ടൂര്‍ണമെന്റില്‍ സേനാനായകെ ഒരു ടീമിന്റെയും കളിക്കാരനായിരുന്നില്ല. മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം വിദേശത്തായിരുന്നു. എന്നാല്‍ ശ്രീലങ്കയിലുളള കളിക്കാരുമായി ഒത്തുകളിക്കായി താരം ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2020ലെ എല്‍പിഎല്ലില്‍ പങ്കെടുത്ത രണ്ട് കളിക്കാരെ ദുബായില്‍ നിന്ന് ടെലിഫോണ്‍ വഴി സേനാനായകെ ബന്ധപ്പെട്ടതായും ഒത്തുകളിയില്‍ ഏര്‍പ്പെടാന്‍ അവരോട് ആവശ്യപ്പെട്ടതായും ആരോപിക്കപ്പെടുന്നു, ഒരു ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയില്‍ പുതുതായി നടപ്പിലാക്കിയ അഴിമതി വിരുദ്ധ നിയമപ്രകാരം ഒരു ദേശീയ ക്രിക്കറ്റ് കളിക്കാരനെതിരെ ഒത്തുകളിക്ക് കുറ്റം ചുമത്തുന്നത് ഇതാദ്യമാണെന്ന് ശ്രീലങ്കന്‍ അറ്റോര്‍ണി ജനറല്‍ വകുപ്പ് പ്രസ്താവിച്ചു. 2023ല്‍ 40കാരനായ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു, എന്നാല്‍ ജാമ്യത്തില്‍ വിട്ടയച്ചു. 5,000,000 ശ്രീലങ്കന്‍ രൂപ (14,34,390 ഇന്ത്യന്‍ രൂപ) വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ അദ്ദേഹം ജാമ്യം നേടി, പക്ഷേ യാത്രാ വിലക്ക് തുടര്‍ന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം