ശ്രീശാന്ത്-ഗംഭീര്‍ പോര്: ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്റെ പ്രതികരണം

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ മലയാളി പേസര്‍ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. വലിയ നഗരങ്ങളില്‍ ഇത്തരം ചെറിയ ചെറിയ കാര്യങ്ങളൊക്കെ ഉണ്ടാകുമെന്ന് ഷാരൂഖ് ഖാന്റെ സിനിമാ ഡയലോഗ് കടമെടുത്ത് ഹര്‍ഭജന്‍ പറഞ്ഞു.

മുമ്പ് ശ്രീശാന്തിന്റെ കരണത്തടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞുപോയ കാര്യമാണെന്നും ഇപ്പോള്‍ പറയേണ്ടതില്ലെന്നും ഹര്‍ഭജന്‍ പ്രതികരിച്ചു. അന്നത്തെ സംഭവത്തില്‍ തെറ്റ് എന്റെ ഭാഗത്തായിരുന്നു. അത് തുറന്നു പറയുന്നതില്‍ എനിക്ക് യാതൊരു മടിയുമില്ല.

എന്നാല്‍ ഇപ്പോള്‍ ശ്രീശാന്തിനും ഗംഭീറിനും ഇടയില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ലെജന്‍ഡ്‌സ് ലീഗില്‍ മികച്ച മത്സരങ്ങളാണ് ഇത്തവണ നടന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതാവും നല്ലത്- ഹര്‍ഭജന്‍ പറഞ്ഞു.

ബുധനാഴ്ച സൂറത്തില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിനിടെയാണ് ശ്രീശാന്തും ഗംഭീറും തമ്മിലുള്ള വാക്കുതര്‍ക്കം ഉണ്ടാകുകയും അത് മൈതാനത്തിന് പുറത്തേയ്ക്ക് നീണ്ടതും. ഒത്തുകളിക്കാരനെന്ന് ഗംഭീര്‍ തന്നെ വിളിച്ചെന്നാണ് ശ്രീശാന്തിന്റെ ആരോപണം.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്