മില്ലര്‍ ബ്ലാസ്റ്റില്‍ ദക്ഷിണാഫ്രിക്ക; സെമി സാധ്യത വര്‍ധിപ്പിച്ചു

ടി20 ക്രിക്കറ്റ് ലോക കപ്പിലെ ത്രില്ലറുകള്‍ അവസാനിക്കുന്നില്ല. ഒന്നാം ഗ്രൂപ്പിലെ ആവേശകരമായ മത്സരത്തില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് കീഴടക്കിയ ദക്ഷിണാഫ്രിക്ക സെമി സാധ്യത വര്‍ധിപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 142 റണ്‍സ് സ്വരുക്കൂട്ടി. ചേസ് ചെയ്ത ദക്ഷിണാഫ്രിക്ക ഒരു പന്ത് മാത്രം അവശേഷിപ്പിച്ച് 146 റണ്‍സ് അടിച്ച് വിജയം എത്തിപ്പിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ആഫ്രിക്കന്‍ ടീം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. രണ്ട് പോയിന്റുള്ള ലങ്ക നാലാമത്.

ഭേദപ്പെട്ട ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ പിഴുത ലങ്ക കളിയില്‍ പിടിമുറുക്കിയതാണ്. ഓപ്പണര്‍മാരായ ക്വിന്റന്‍ ഡി കോക്കിനെയും (12) റീസ ഹെന്‍ട്രിക്‌സിനെയും (11) മടക്കിയ ദുഷ്മന്ത ചമീര ദക്ഷിണാഫ്രിക്കയെ തുടക്കത്തിലേ വിറപ്പിച്ചുകളഞ്ഞു. റാസി വാന്‍ ഡെര്‍ ഡുസെന്റെ (16) റണ്ണൗട്ടും ദക്ഷിണാഫ്രിക്കയെ പിന്നോട്ടടിച്ചു.

തുടര്‍ന്ന് ക്യാപ്റ്റന്‍ തെംബ ബാവുമയും (46), എയ്ദന്‍ മര്‍ക്രാമും (19) ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയെ അല്‍പ്പമെങ്കിലും താങ്ങിനിര്‍ത്തിയത്. എങ്കിലും മത്സരം ജയിക്കാന്‍ അതുപോരായിരുന്നു. അവസാന ഓവറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 15 റണ്‍സ് വേണ്ടിയിരുന്നു. ലങ്കയ്ക്ക് മുന്‍തൂക്കം ലഭിച്ച നേരം. എന്നാല്‍ ലാഹിരു കുമാരയെ ഡബിള്‍ സിക്‌സിന് പറത്തിയ ഡേവിഡ് മില്ലര്‍ (13 പന്തില്‍ 23 നോട്ടൗട്ട്) മത്സരം ദക്ഷിണാഫ്രിക്കയുടെ വരുതിക്ക് കൊണ്ടുവന്നു. അഞ്ചാം പന്തില്‍ കാഗിസോ റബാഡ (13 നോട്ടൗട്ട്, ഒരു ഫോര്‍, ഒരു സിക്‌സ്) ബൗണ്ടറി അടിച്ചതോടെ ദക്ഷിണാഫ്രിക്ക ജയത്തിലെത്തി. ലങ്കന്‍ നിരയില്‍ വാനിന്ദു ഹസരങ്ക മൂന്നും ചമീര രണ്ടും വിക്കറ്റുകള്‍ വീതം വീഴ്ത്തി.

നേരത്തെ, ഓപ്പണര്‍ പതും നിസാങ്കയുടെ ഒറ്റയാന്‍ പോരാട്ടമാണ് ലങ്കയെ കരകയറ്റിയത്. ധീരമായി ബാറ്റ് ചെയ്ത നിസാങ്ക 58 പന്തില്‍ 72 റണ്‍സ് വാരി. ആറു ഫോറുകളും മൂന്ന് സിക്സും നിസാങ്കയുടെ ബാറ്റില്‍ നിന്ന് പിറന്നു. ചരിത് അസലങ്ക (21) ലങ്കയ്ക്ക് മോശമല്ലാത്ത സംഭാവന നല്‍കി. മൂന്നു വിക്കറ്റ് വീതം പിഴുത ടബ്രൈസ് ഷംസിയും ഡ്വെയ്ന്‍ പ്രിട്ടോറിയസുമാണ് ലങ്കയെ ചെറുത്തത്. ആന്റിച്ച് നോര്‍ട്ടിയയ്ക്ക് രണ്ട് ഇരകളെ ലഭിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ