'ഇത്തരം കാര്യങ്ങൾ പറഞ്ഞതിന് ചില കളിക്കാരെ പുറത്താക്കുന്നു'; ബുംറയുടെ പരിമിതമായ പങ്കാളിത്തത്തെക്കുറിച്ച് തുറന്ന പ്രതികരണവുമായി രഹാനെ

ഈ ആഴ്ച ആദ്യം അവസാനിച്ച ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ജസ്പ്രീത് ബുംറയുടെ ലഭ്യത ഒരു പ്രധാന ചർച്ചാ വിഷയമായിരുന്നു. ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായി ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ അഞ്ച് ടെസ്റ്റുകളിൽ മൂന്നെണ്ണത്തിൽ മാത്രമേ ബുംറ പങ്കെടുക്കൂ എന്ന് പറഞ്ഞു. ആദ്യ, മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകളിൽ മാത്രമേ ഈ ടാലിസ്മാൻ സ്പീഡ്സ്റ്റർ പങ്കെടുത്തുള്ളൂ.

പരമ്പര സമനിലയിലാക്കാൻ ഇന്ത്യ ജയിക്കേണ്ടിയിരുന്ന അഞ്ചാം ടെസ്റ്റിൽ നിന്ന് മാറിനിന്നതിന് ആരാധകരിൽ ഒരു വിഭാഗത്തിൽ നിന്ന് ബുംറയ്ക്ക് വിമർശനം നേരിടേണ്ടി വന്നു. എന്നിരുന്നാലും, 31 കാരനായ ജസ്പ്രീതിനെ പിന്തുണച്ച് നിരവധി വിദഗ്ധർ രംഗത്തെത്തി. ബുംറയുടെ ലഭ്യതയെക്കുറിച്ച് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനും മാനേജ്‌മെന്റിനും വളരെ നേരത്തെ തന്നെ വ്യക്തത നൽകിയതിനെ അജിങ്ക്യ രഹാനെ പ്രശംസിച്ചു. സമാനമായ സന്ദേശം ടീമിന് കൈമാറുന്ന നിരവധി കളിക്കാരെ പുറത്താക്കുന്ന ചരിത്രമാണ് ഉള്ളതെന്ന് രഹാനെ പറഞ്ഞു.

“ബുമ്രയിൽ എനിക്ക് ഇഷ്ടപ്പെട്ടത് അദ്ദേഹം വളരെ വ്യക്തമായിരുന്നു എന്നതാണ്; പരമ്പരയ്ക്ക് മുമ്പ് എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഞാൻ ആദ്യത്തേത് കളിക്കും, രണ്ടാമത്തേത് കളിക്കില്ല, തുടർന്ന് മൂന്നാമത്തേത് കളിക്കും’. ഒരു ക്യാപ്റ്റന് ഇത് വലിയ വ്യക്തത നൽകുന്നു.

ഒരു ക്യാപ്റ്റനോട് ഇത്രയും വ്യക്തതയോടെ സംസാരിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്. ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോൾ അത് ശരിക്കും ബുദ്ധിമുട്ടാണ്. പലപ്പോഴും അത് സംഭവിക്കുന്നു, ചില കളിക്കാർ ഇത്തരം കാര്യങ്ങൾ പറഞ്ഞതിന് ടീമിൽനിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. ക്യാപ്റ്റനോടും മാനേജ്മെന്റിനോടും ശരിക്കും കാര്യങ്ങൾ വ്യക്തമായി പറയാൻ അദ്ദേഹത്തിന് ധൈര്യമുണ്ടെന്ന് ഇത് കാണിക്കുന്നു “, രഹാനെ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ