ഷെയ്ൻ വോണിന്റെ മരണം: സംഭവ സ്ഥലത്ത് നിന്ന് സെക്സ് ഡ്രഗ്സ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥൻ

2022 മാർച്ച് 4 നാണ് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങളോളം ബാറ്റ്‌സ്മാൻമാരുടെ പേടി സ്വപ്നമായി മാറിയ താരമായിരുന്നു അദ്ദേഹം. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് ഇപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഷെയ്ൻ വോണിനെ മരിച്ച നിലയിൽ കണ്ടെത്തിയ തായ്‌ലൻഡിലെ വില്ലയിൽ നിന്ന് സംശയാസ്പദമായി ഒരു വസ്തു കണ്ടുകിട്ടിയിരുന്നുവെന്നും എന്നാൽ മുതിർന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ അത് തന്നോട് ഉടൻ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും ഒരു പോലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്ത ഈ വാർത്തയിൽ സംഭവ സ്ഥലത്ത് നിന്ന് കണ്ടുകിട്ടിയത് ഉദ്ധാരണക്കുറവിന് ഉപയോഗിക്കുന്ന ‘കാമാഗ്ര’ എന്ന മരുന്നായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. സംഭവത്തിൽ മുതിർന്ന ഓസ്‌ട്രേലിയൻ പോലീസുകാർക്ക് ഇതിൽ പങ്കുടെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥൻ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു.

” അതൊരു കുപ്പിയായിരുന്നു, പക്ഷേ അദ്ദേഹം എത്ര കഴിച്ചു എന്ന് ഞങ്ങൾക്ക് അറിയില്ല. സംഭവസ്ഥലത്ത് ഛർദ്ദിയും രക്തവും നിറഞ്ഞിരുന്നു, പക്ഷേ ഞങ്ങളോട് പറഞ്ഞതുപോലെ ഞങ്ങൾ ‘കാമാഗ്ര’ വൃത്തിയാക്കി” പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

അന്ന് ഷെയ്ൻ വോൺ സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ തായ്‌ലാൻഡിൽ എത്തിയതായിരുന്നു. ആദ്യം ചില ദുരൂഹതകൾ അന്തരീക്ഷത്തിൽ ഉയർന്നെങ്കിലും അവസാനം സാധാരണ ഹൃദയാഘാതമായി അതിനെ സ്ഥിരീകരിക്കുകയായിരുന്നു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍