98 നില്‍ക്കെ ഷനകയെ മങ്കാദ് ചെയ്ത് ഷമി, അപ്പീല്‍ ചെയ്യാതെ രോഹിത്; കാരണം വെളിപ്പെടുത്തി താരം

സമീപകാലത്ത് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ഒരു വിവാദമുണ്ടെങ്കില്‍ അത് ബൗളിംഗ് സമയത്ത് നോണ്‍-സ്‌ട്രൈക്കറെ പുറത്താക്കുന്ന ബൗളറുടെ നിയമസാധുതയാണ്. ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിലും മങ്കാദ് നടന്നെങ്കിലും, നായകന്‍ രോഹിത് ശര്‍മ്മയുടെ ഇടപെടലില്‍ വിവാദമാകാതെ രംഗം ശാന്തമായി.

വെറ്ററന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ഇത്തവണ മങ്കാദിംഗ് നടത്തിയത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന്റെ അവസാന ഓവറില്‍ 98 റണ്ണുമായി നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലായിരുന്ന ദസുന്‍ ഷനകയാണ് ക്രീസില്‍ നിന്ന് പുറത്തുകടന്നത്. ഇതോടെ ഷമി തന്റെ ബോളിംഗ് ആക്ഷന്‍ പാതിവഴിയില്‍ നിര്‍ത്തി നോണ്‍സ്ട്രൈക്കറുടെ എന്‍ഡില്‍ ബെയില്‍സ് ഇളക്കി.

എന്നാല്‍, സ്പോര്‍ട്സ്മാന്‍ഷിപ്പിന്റെ മനോഹാരിത കണ്ട നിമിഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഉടന്‍ തന്നെ അപ്പീല്‍ പിന്‍വലിച്ചു. മത്സരത്തില്‍ ഷനക സെഞ്ച്വറി നേടുകയും ചെയ്തു. മനോഹരമായി ബാറ്റ് ചെയ്യുന്ന ഷനകയെ 98 ന് ഇത്തരത്തില്‍ പുറത്താക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് താന്‍ അപ്പീല്‍ പിന്‍വലിച്ചതെന്ന് മത്സരത്തിന് ശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

എനിക്കറിയില്ല ഷമി എന്തിനാണ് അങ്ങനെ ചെയ്തതെന്ന്. അവന്‍ അത്രയും നന്നായി 98* ഇല്‍ ബാറ്റ് ചെയ്ത് നില്‍ക്കുമ്പോള്‍ അവനെ ഔട്ട് ആക്കേണ്ട രീതി അതല്ലെന്ന് തോന്നി. അവന്റെ വിധി അവനു തന്നെ വിട്ടുകൊടുത്തു, ഞങ്ങള്‍ക്ക് അവനെ പുറത്താക്കേണ്ട രീതി ഇതായിരുന്നില്ല. ആ രീതിയില്‍ അവനെ ഔട്ട് ആക്കാനും കഴിഞ്ഞില്ല. അവന്‍ വളരെ നന്നായി കളിച്ചു. മികച്ച ഒരുന്നിംഗ്‌സ് ആയിരുന്നു അത്- രോഹിത് പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക