ഷമി വയസനാകുന്നു, ഇന്ത്യയുടെ നിലവിലെ ബോളിംഗ് ആക്രമണത്തിന് അധികം ആയുസ്സില്ല; നിരീക്ഷണവുമായി ഗ്ലെന്‍ മഗ്രാത്ത്

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. എന്നാല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎയില്‍ നടന്ന അവസാന ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ശ്രദ്ധ പിടിച്ചുപറ്റി. ടെസ്റ്റ് ക്രിക്കറ്റില്‍ 700 വിക്കറ്റ് തികച്ച അദ്ദേഹം മുത്തയ്യ മുരളീധരനും ഷെയ്ന്‍ വോണിനും ശേഷം ഈ നാഴികക്കല്ലില്‍ എത്തുന്ന മൂന്നാമത്തെ ബോളറായി. 41 കാരനായ ആന്‍ഡേഴ്‌സണ്‍ പ്രായത്തെ വകവെക്കാതെ മികച്ച പ്രകടനങ്ങള്‍ നടത്തുന്നത് തുടരുകയാണ്.

ടെസ്റ്റ് ക്രിക്കറ്റ് ടി20 ഫോര്‍മാറ്റില്‍നിന്ന് വെല്ലുവിളി നേരിടുന്ന ഒരു സമയത്ത്, ധാരാളം കളിക്കാര്‍ റെഡ്-ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിക്കുന്ന ഒരു സമയത്ത്, ആന്‍ഡേഴ്‌സണ്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇപ്പോഴും തുടരുന്നത് വലിയൊരു മാതൃകയാണ്. ആന്‍ഡേഴ്‌സണില്‍നിന്ന് ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ഒന്നിലധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത് അഭിപ്രായപ്പെട്ടു.

വിരാട് കോലിയും രോഹിത് ശര്‍മ്മയും എപ്പോഴും വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളേക്കാള്‍ ടെസ്റ്റ് ക്രിക്കറ്റിനെയാണ് ഇഷ്ടപ്പെടുന്നത്. അതേസമയം, ജസ്പ്രീത് ബുംറയും (30), മുഹമ്മദ് ഷാമിയും (33) ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും ദീര്‍ഘകാലം കളിക്കാന്‍ തങ്ങളുടെ ശരീരവും ഫിറ്റ്നസും ശ്രദ്ധിക്കേണ്ടതുണ്ടെന്ന് മഗ്രാത്ത് പറഞ്ഞു.

”അടുത്ത തലമുറ ഫാസ്റ്റ് ബോളര്‍മാര്‍ക്കായി കാത്തിരിക്കേതുണ്ട്. ബുംറയ്ക്ക് ഇനിയും വര്‍ഷങ്ങളോളം കളിക്കാനാകുമെങ്കിലും ഷമിക്ക് പ്രായമേറുകയാണ്. നിലവിലെ ബോളിംഗ് ആക്രമണത്തിന് കുറച്ച് ആയുസ്സ് മാത്രമാണ് ബാക്കിയുള്ളത്- മഗ്രാത്ത് പറഞ്ഞു.

2023ലെ ഐസിസി ലോകകപ്പിന് ശേഷം കണങ്കാലിന് പരിക്കേറ്റ് കളിക്കളത്തില്‍ നിന്ന് വിട്ടുനിന്ന ഷമിയെക്കുറിച്ച് മക്ഗാര്‍ത്ത് സംസാരിച്ചു. ‘ഒരു ഫാസ്റ്റ് ബോളറെ സംബന്ധിച്ച് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഷമിക്ക് അനുഭവസമ്പത്ത് ലഭിച്ചിട്ട് ഏറെ നാളായി. അദ്ദേഹം ഒരു അസാധാരണ ബോളറാണ്. എന്നാല്‍ വളരുന്ന പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരവും ഫിറ്റ്നസും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 41 വയസ്സില്‍ 700 ടെസ്റ്റ് വിക്കറ്റുകള്‍ തികച്ച ജെയിംസ് ആന്‍ഡേഴ്‌സണില്‍ നിന്ന് നിങ്ങള്‍ക്ക് പഠിക്കാം. നിങ്ങളുടെ ശരീരം കൈകാര്യം ചെയ്താല്‍ നിങ്ങള്‍ക്ക് ഇപ്പോഴും മുകളില്‍ ആയിരിക്കാം. ഫാസ്റ്റ് ബോളിംഗ് എളുപ്പമല്ല, കാരണം അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ശരീരത്തെ ബാധിക്കും- മഗ്രാത്ത് പറഞ്ഞു.

കഴിഞ്ഞ മാസം അക്കില്ലസ് ടെന്‍ഡോണിന്റെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷമിക്ക് മാര്‍ച്ചില്‍ ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2024 നഷ്ടമാകും.

Latest Stories

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ; പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു; വരുമാനം കുറവായ പഞ്ചായത്തുകളുടെ കൈപിടിച്ച് സര്‍ക്കാര്‍

എടാ മോനെ.. ഹിന്ദി രാഷ്ട്രഭാഷയല്ലേ ബഹുമാനിക്കേണ്ടേ..; രംഗണ്ണനും അമ്പാനും ഭാഷയെ അപമാനിച്ചു, വിമര്‍ശനം

വരാനിരിക്കുന്ന തലമുറ ആ ഇന്ത്യൻ താരത്തെ മാതൃകയാക്കണം, അയാൾ അത്രമാത്രം കഷ്ടപെട്ടിട്ടുണ്ട്: മുഹമ്മദ് ഷമി പറയുന്നത് ഇങ്ങനെ