'എന്നോട് ചെയ്തത് മറക്കണോ ഞാന്‍..'; ബംഗ്ലാദേശിന് വമ്പന്‍ ഷോക്ക് നല്‍കി ഷക്കീബ് അല്‍ ഹസന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഇപ്പോഴും വേദനയിലാണ്. പ്രാദേശിക ആരാധകര്‍ക്ക് മുന്നില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ വെറ്ററന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് സുരക്ഷ നല്‍കാന്‍ വിസമ്മതിക്കുകയും രാജ്യത്ത് നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനോടുള്ള വിയോജിപ്പ് എന്നോണം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഒഴിവാക്കാനാണ് ഷാക്കിബ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഷാക്കിബ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കില്ലെന്ന് ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്) പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് വെളിപ്പെടുത്തി.

ബംഗ്ലാദേശില്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം ഷാക്കിബിന് സുഖം പ്രാപിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്, ഇപ്പോള്‍ ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി അബുദാബി ടി10 ലീഗില്‍ കളിക്കും.

ഷക്കീബ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് അംഗമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെയും നിരവധി പേര്‍ക്കെതിരെയും ഒരാള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി കല്‍പ്പിക്കപ്പെട്ടത്.

Latest Stories

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി