'എന്നോട് ചെയ്തത് മറക്കണോ ഞാന്‍..'; ബംഗ്ലാദേശിന് വമ്പന്‍ ഷോക്ക് നല്‍കി ഷക്കീബ് അല്‍ ഹസന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം ഗ്രൗണ്ടില്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കാത്തതില്‍ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഇപ്പോഴും വേദനയിലാണ്. പ്രാദേശിക ആരാധകര്‍ക്ക് മുന്നില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ വെറ്ററന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അദ്ദേഹത്തിന് സുരക്ഷ നല്‍കാന്‍ വിസമ്മതിക്കുകയും രാജ്യത്ത് നിന്ന് മാറിനില്‍ക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഇതിനോടുള്ള വിയോജിപ്പ് എന്നോണം അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര ഒഴിവാക്കാനാണ് ഷാക്കിബ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഷാക്കിബ് അഫ്ഗാനിസ്ഥാനെതിരെ മൂന്ന് ഏകദിനങ്ങള്‍ കളിക്കില്ലെന്ന് ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്) പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് വെളിപ്പെടുത്തി.

ബംഗ്ലാദേശില്‍ ഒരു വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം ഷാക്കിബിന് സുഖം പ്രാപിക്കാന്‍ കുറച്ച് സമയം ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലാണ് അദ്ദേഹം അവസാനമായി കളിച്ചത്, ഇപ്പോള്‍ ബംഗ്ലാ കടുവകള്‍ക്ക് വേണ്ടി അബുദാബി ടി10 ലീഗില്‍ കളിക്കും.

ഷക്കീബ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പാര്‍ലമെന്റ് അംഗമായിരുന്നു. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ മകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ താരത്തിനെതിരെയും നിരവധി പേര്‍ക്കെതിരെയും ഒരാള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി കല്‍പ്പിക്കപ്പെട്ടത്.

Latest Stories

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ