Asia Cup 2025: "സൂര്യകുമാർ പറയാനുള്ളത് പറയട്ടെ, അവൻ ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ലല്ലോ'; പുച്ഛിച്ച് ഷഹീൻ അഫ്രീദി

ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തെ ഇനി തുല്യരുടെ പോരാട്ടമായി വിശേഷിപ്പിക്കരുതെന്ന ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന്റെ പരാമർശത്തോട് പ്രതികരിച്ച് പാക് പേസർ ഷഹീൻ അഫ്രീദി. ഇന്ത്യ ഇതുവരെ ഫൈനലിൽ എത്തിയില്ലല്ലോ എന്നും സൂര്യകുമാർ പറയാനുള്ളത് പറയട്ടെയെന്നും ഷഹീൻ പറഞ്ഞു.

സൂര്യകുമാർ പറയാനുള്ളത് പറയട്ടെ. അവൻ ഇതുവരെ ഫൈനലിൽ എത്തിയിട്ടില്ല. ഞങ്ങളും എത്തിയിട്ടില്ല. സമയം വരുമ്പോൾ കാണാം. ജയിക്കുക എന്നതാണ് ഞങ്ങളുടെ ജോലി. ഏഷ്യാ കപ്പ് നേടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്. അതിനായി പരമാവധി ശ്രമിക്കും- ഷഹീൻ അഫ്രീദി പറഞ്ഞു.

” എന്റെ അഭിപ്രായത്തിൽ, രണ്ട് ടീമുകൾ 15-20 മത്സരങ്ങൾ കളിക്കുകയും [നേർക്കുനേർ] അത് 7-7 അല്ലെങ്കിൽ 8-7 ആണെങ്കിൽ, അതിനെ റൈവൽറി എന്ന് വിളിക്കാം. പക്ഷേ 13-0, 10- 1 എന്നി കണക്കുകൾ ആണെങ്കിൽ അത് റൈവൽറി എന്ന് എങ്ങനെ വന്നു എനിക്കറിയില്ല. പക്ഷേ ഇന്ന് ഞങ്ങൾ അവരെക്കാൾ മികച്ച ക്രിക്കറ്റ് കളിച്ചു” എന്നായിരുന്നു ഞായറാഴ്ച പാകിസ്ഥാനെ തോൽപ്പിച്ച ശേഷം സൂര്യകുമാർ യാദവ് പറഞ്ഞത്.

അതേസമയം ബാറ്റിം​ഗിൽ നൽകുന്ന നിര്‍ണായക സംഭാവനകളെക്കുറിച്ചും ഷഹീൻ പ്രതികരിച്ചു. എപ്പോൾ അവസരം കിട്ടിയാലും ജോലി ഭംഗിയായി ചെയ്യുക എന്നതാണ് പ്രധാനം. ബാറ്റിങ്, ഫീൽഡിങ്, ബൗളിങ്, എന്തുമാകട്ടെ, ഞാൻ എൻ്റെ 100% നൽകും. അത് സ്വാഭാവികമാണ്. ഞാൻ കളിക്കുമ്പോഴെല്ലാം നൂറുശതമാനം നൽകാൻ ശ്രമിക്കുന്നു. എനിക്ക് അസുഖമോ പരിക്കോ എന്തുണ്ടെങ്കിലും അത് പുറത്ത് കാണിക്കില്ല. അതിനാൽ ടീമിൻ്റെ മനോവീര്യം ഉയർത്തുകയും ഊർജ്ജസ്വലതയോടെ ക്രിക്കറ്റ് കളിക്കുകയും ചെയ്യുക എന്നതാണ് എൻ്റെ ജോലി- ഷഹീൻ കൂട്ടിച്ചേർത്തു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി