ഇന്ത്യൻ ടീമെന്നല്ല, ഇന്ത്യക്കാരെ ശരിയല്ല...; അധിഷേപ പരാമർശവുമായി ഷഹീൻ അഫ്രീദി, കൂടെയൊരു മുന്നറിയിപ്പും

2025 ലെ ഏഷ്യാ കപ്പിനിടെ ടീം ഇന്ത്യ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ ഷാ അഫ്രീദി ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് സംഘർഷകത്തിന് വീണ്ടും ഇന്ധനം പകർന്നിരിക്കുകയാണ്. ലാഹോറിൽ ഒരു മാധ്യമ സംവാദത്തിനിടെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ വീണ്ടും പലചർച്ചകൾക്ക് തുടക്കമിട്ടു.

ചിരവൈരികൾ തമ്മിലുള്ള ബന്ധം അതീവ വഷളായതിനാണ് 2025 ലെ ഏഷ്യാ കപ്പ് സാക്ഷ്യം വഹിച്ചത്. ഇരുടീമും നേർക്കുനേർ വന്ന മൂന്ന് മത്സരങ്ങളിലും, ഇന്ത്യൻ കളിക്കാർ മത്സരശേഷം പാകിസ്ഥാൻ കളിക്കാരുമായുള്ള ഹസ്തദാനം ഒഴിവാക്കിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നുള്ള പ്രതീകാത്മക പ്രതിഷേധമായും ഇന്ത്യൻ സായുധ സേനയോടുള്ള ഐക്യദാർഢ്യ പ്രകടനമായും ഈ നീക്കം വിലയിരുത്തപ്പെട്ടു. അതേസമയം, ഇന്ത്യയിലെ ആളുകളിൽ സ്‌പോര്‍ട്‌സ്മാന്‍ഷിപ്പിന്റെ അഭാവമുണ്ടെന്ന് ഷഹീൻ അഫ്രീദി പറഞ്ഞു.

“അതിർത്തിക്കപ്പുറത്തുള്ള ആളുകൾ സ്‌പോർട്‌സ്‌മാൻഷിപ്പിന്റെ ലംഘനം നടത്തി. ഞങ്ങളുടെ ജോലി ക്രിക്കറ്റ് കളിക്കുക എന്നതാണ്, അത് ഇപ്പോഴും എപ്പോഴും ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമാണ്. ഞങ്ങൾ ഇതിന് മൈതാനത്ത് മറുപടി നൽകും,” ഷഹീൻ പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്നു തന്നെയാണ് ഇടംകൈയന്‍ പേസര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നു വ്യക്തമാണ്. ഫെബ്രുവരി 15നു കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം. ഈ വര്‍ഷം ഇരുടീമുകളും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം കൂടിയാണിത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം