അവനെ കാണുമ്പോൾ കപിൽദേവിനെ ഓർമ്മ വരുന്നു, സൂപ്പർ താരത്തെ പുകഴ്ത്തി ശ്രീകാന്ത്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം ഏറെ ആവേശകരമായിരുന്നു. ചിരവൈരികള്‍ ഏറ്റമുട്ടിയ മത്സരത്തില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യ ജയിച്ച് കയറി.

കോഹ്ലി തന്നെയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ രക്ഷകൻ. ഹാർദിക് പാണ്ഡ്യ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. എന്തുകൊണ്ടാണ് തന്നെ ഇന്ന് ലോകോത്തര ഓൾ റൗണ്ടർ എന്ന് വിളിക്കുന്നതെന്ന് കാണിച്ചു തരുന്നതായിരുന്നു പ്രക്കാനം. നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാകിസ്‌റ്റൺ മധ്യനിരയെ വീഴ്ത്തിയ താരം എടുത്ത 40 റൺസും വിജയത്തിൽ നിർണായകമായി.

1983 ലോകകപ്പ് ജേതാവ് കൃഷ്ണമാചാരി ശ്രീകാന്ത്, സ്റ്റാർ സ്‌പോർട്‌സിലെ മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ ഹാർദിക് പാണ്ഡ്യയുടെ സമ്പൂർണ്ണ പ്രകടനത്തെ പ്രശംസിച്ചു. ശ്രീകാന്ത് ഹാർദിക്കിനെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവുമായി താരതമ്യം ചെയ്തു.

“രണ്ടുപേരെയും താരതമ്യങ്ങൾ ചെയ്യാൻ പാടില്ല. ഞാൻ രണ്ട് കാലഘട്ടങ്ങളെ താരതമ്യം ചെയ്യുന്നില്ല. നിങ്ങൾ കളിക്കുന്നത് ഞാൻ കാണുമ്പോൾ, നിങ്ങൾ ബൗൾ ചെയ്യുന്ന രീതിയും ബാറ്റ് ചെയ്യുന്നതും ഫീൽഡ് ചെയ്യുന്നതും കാണുമ്പോൾ നമ്മുടെ കാലത്ത് കപിൽ ദേവിനെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന മത്സരത്തിലെ സ്വാധീനം കപിൽ ദേവിനെപോലെ തന്നെ ആയിരുന്നു ,” ശ്രീകാന്ത് പറഞ്ഞു.

ആദ്യ മത്സരത്തിലെ ആവേശ ജയത്തിന്റെ ബലത്തിൽ നാളെ നെതര്ലന്ഡ്സിന്റെ ഓറഞ്ച് പടയെയാണ് ഇന്ത്യൻ ടീം നേരിടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ജയിച്ചു കയറാൻ സാധിക്കുന്ന മത്സരം ആണെങ്കിലും അലസരാകാൻ ഇന്ത്യ ഒരുക്കമല്ല. അതിനാൽ തന്നെ ടീമിൽ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

ഓസ്‌ട്രേലിയൻ പിച്ചുകളിൽ വലിയ വ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ലാത്ത അക്‌സർ പട്ടേലിനെ നാളെ ഒഴിവാക്കണം എന്നും പകരം ചഹലിനെ കളിപ്പിക്കണം എന്നും അഭിപ്രായമുണ്ട്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ ചഹൽ ആയിരിക്കും കൂടുതൽ അപകടകാരിയെന്നും പറയപ്പെടുന്നുണ്ട്. മുന്നോട്ടുള്ള മത്സരങ്ങളിൽ റിസ്ക്ക് എടുക്കാതിരിക്കാൻ നാളെ ഹാര്ദിക്ക് പാന്ധ്യയെ പുറത്തിരുത്തണം എന്നും പകരം ദീപക്ക് ഹൂഡയെ കളിപ്പിക്കണം എന്നും ഗവാസ്‌ക്കർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ താരത്തെ ഒഴിവാക്കുന്നത് റിസ്ക്ക് ആണെന്ന് അറിയാവുന്നതിനാൽ തന്നെ അത്തരം ഒരു നീക്കത്തെ നടത്തുമോ എന്നും കണ്ടറിയണം.

എന്തായാലും ചഹൽ ടീമിലെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി