അവനെ കാണുമ്പോൾ കപിൽദേവിനെ ഓർമ്മ വരുന്നു, സൂപ്പർ താരത്തെ പുകഴ്ത്തി ശ്രീകാന്ത്

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം ഏറെ ആവേശകരമായിരുന്നു. ചിരവൈരികള്‍ ഏറ്റമുട്ടിയ മത്സരത്തില്‍ ഒരു ലക്ഷത്തോളം വരുന്ന കാണികളെ സാക്ഷിയാക്കി ഇന്ത്യ ജയിച്ച് കയറി.

കോഹ്ലി തന്നെയായിരുന്നു മത്സരത്തിലെ ഇന്ത്യയുടെ രക്ഷകൻ. ഹാർദിക് പാണ്ഡ്യ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകി. എന്തുകൊണ്ടാണ് തന്നെ ഇന്ന് ലോകോത്തര ഓൾ റൗണ്ടർ എന്ന് വിളിക്കുന്നതെന്ന് കാണിച്ചു തരുന്നതായിരുന്നു പ്രക്കാനം. നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി പാകിസ്‌റ്റൺ മധ്യനിരയെ വീഴ്ത്തിയ താരം എടുത്ത 40 റൺസും വിജയത്തിൽ നിർണായകമായി.

1983 ലോകകപ്പ് ജേതാവ് കൃഷ്ണമാചാരി ശ്രീകാന്ത്, സ്റ്റാർ സ്‌പോർട്‌സിലെ മത്സരത്തിന് ശേഷമുള്ള ആശയവിനിമയത്തിൽ ഹാർദിക് പാണ്ഡ്യയുടെ സമ്പൂർണ്ണ പ്രകടനത്തെ പ്രശംസിച്ചു. ശ്രീകാന്ത് ഹാർദിക്കിനെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവുമായി താരതമ്യം ചെയ്തു.

“രണ്ടുപേരെയും താരതമ്യങ്ങൾ ചെയ്യാൻ പാടില്ല. ഞാൻ രണ്ട് കാലഘട്ടങ്ങളെ താരതമ്യം ചെയ്യുന്നില്ല. നിങ്ങൾ കളിക്കുന്നത് ഞാൻ കാണുമ്പോൾ, നിങ്ങൾ ബൗൾ ചെയ്യുന്ന രീതിയും ബാറ്റ് ചെയ്യുന്നതും ഫീൽഡ് ചെയ്യുന്നതും കാണുമ്പോൾ നമ്മുടെ കാലത്ത് കപിൽ ദേവിനെ ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് സൃഷ്ടിക്കാൻ കഴിയുന്ന മത്സരത്തിലെ സ്വാധീനം കപിൽ ദേവിനെപോലെ തന്നെ ആയിരുന്നു ,” ശ്രീകാന്ത് പറഞ്ഞു.

ആദ്യ മത്സരത്തിലെ ആവേശ ജയത്തിന്റെ ബലത്തിൽ നാളെ നെതര്ലന്ഡ്സിന്റെ ഓറഞ്ച് പടയെയാണ് ഇന്ത്യൻ ടീം നേരിടാൻ പോകുന്നത്. വളരെ എളുപ്പത്തിൽ ജയിച്ചു കയറാൻ സാധിക്കുന്ന മത്സരം ആണെങ്കിലും അലസരാകാൻ ഇന്ത്യ ഒരുക്കമല്ല. അതിനാൽ തന്നെ ടീമിൽ മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

ഓസ്‌ട്രേലിയൻ പിച്ചുകളിൽ വലിയ വ്യത്യാസം ഉണ്ടാക്കാൻ സാധ്യതയില്ലാത്ത അക്‌സർ പട്ടേലിനെ നാളെ ഒഴിവാക്കണം എന്നും പകരം ചഹലിനെ കളിപ്പിക്കണം എന്നും അഭിപ്രായമുണ്ട്. ഓസ്‌ട്രേലിയൻ പിച്ചുകളിൽ ചഹൽ ആയിരിക്കും കൂടുതൽ അപകടകാരിയെന്നും പറയപ്പെടുന്നുണ്ട്. മുന്നോട്ടുള്ള മത്സരങ്ങളിൽ റിസ്ക്ക് എടുക്കാതിരിക്കാൻ നാളെ ഹാര്ദിക്ക് പാന്ധ്യയെ പുറത്തിരുത്തണം എന്നും പകരം ദീപക്ക് ഹൂഡയെ കളിപ്പിക്കണം എന്നും ഗവാസ്‌ക്കർ പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ താരത്തെ ഒഴിവാക്കുന്നത് റിസ്ക്ക് ആണെന്ന് അറിയാവുന്നതിനാൽ തന്നെ അത്തരം ഒരു നീക്കത്തെ നടത്തുമോ എന്നും കണ്ടറിയണം.

എന്തായാലും ചഹൽ ടീമിലെത്താനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

എല്‍ഡിഎഫിന് വിട നല്‍കാന്‍ കേരളം തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി; ശബരിമല അയ്യപ്പനെ പ്രണമിച്ച് തിരുവല്ലയില്‍ പ്രസംഗം തുടങ്ങി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അഖിലിന് ആറു കോടി വരെയൊക്കെ കിട്ടിയിട്ടുണ്ടാകും, അത് കാലം തെളിയിക്കും: ആരോപണവുമായി ഷിയാസ് കരീം

താന്‍ വളര്‍ന്നത് പിണറായിയുടെ തണലില്‍ അല്ല, അന്ന് പിണറായി വിജയനെ ആര്‍ക്കും അറിയില്ലെന്ന് ജി സുധാകരന്‍; എ വിജയരാഘന് 'പരാജയ രാഘവ'നെന്നും വിശേഷണം

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല: എം. എ. ബേബി

ഇടതില്‍ ഇപ്പോള്‍ രണ്ട് തരം നേതാക്കളാണ് ഉള്ളത്; തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകും : രാഹുൽ ഗാന്ധി

സ്ത്രീവിരുദ്ധ പരാമർശം നടത്തി; രമേഷ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ്: സിനിമാ സെറ്റിലുണ്ടായിരുന്ന രണ്ട് ക്യാരവാനുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു

വികസിത നേമത്തേക്ക് സ്വാഗതം, മോദിക്ക് മന്ത്രി വി ശിവന്‍കുട്ടിയുടെ റൂട്ട് മാപ്പ്; വികസന പദ്ധതികളെ കുറിച്ച് ബിജെപി നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിക്കാന്‍ സാധ്യതയില്ലെന്ന് ശിവന്‍കുട്ടി

പുറത്തു വരുന്നതെല്ലാം തട്ടിക്കൂട്ടിയ സർവേകൾ; തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുന്നു : വി.ഡി. സതീശൻ

കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചോദ്യം ചെയ്യപ്പെടുന്നു: “സ്ത്രീകൾ മത്സരിക്കുന്നു, പക്ഷേ ജയിക്കാൻ അനുവദിക്കപ്പെടുന്നുണ്ടോ?"