ഈ കളിയും കൊണ്ട് ചെന്നാല്‍ ഇന്ത്യന്‍ ടീമിന്റെ ഏഴയലത്ത് അടുപ്പിക്കില്ല, വീണ്ടും നിരാശപ്പെടുത്തി സഞ്ജു

വിജയ് ഹസാരെ ട്രോഫിയില്‍ വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി നായകന്‍ സഞ്ജു സാംസണ്‍. ത്രിപുരയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കേരളം 47.1 ഓവറില്‍ 231 റണ്‍സിന് ഓള്‍ഔട്ടാവുകയും ചെയ്തു.

അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. താരം 61 ബോളില്‍ ഒരു സിക്‌സിന്‍രെ ഏഴ് ഫോറിന്റെയും അകമ്പടിയില്‍ 58 റണ്‍സെടുത്തു. രോഹന്‍ കുന്നുമ്മല്‍ 44 റണ്‍സടിച്ചു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 95 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. തുടര്‍ന്നെത്തിയവരില്‍ സഞ്ജുവിനൊപ്പം സച്ചിന്‍ ബേബിയും (14), വിഷ്ണു വിനോദും (2) നിരാശപ്പെടുത്തി.

അഖില്‍ സ്‌കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ 200ലെത്തിച്ചത്. ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് നടത്തിയ പോരാട്ടം കേരളത്തെ 231ലേക്കും എത്തിച്ചു.

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ രണ്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് കേരളം. മൂന്ന് കളികളില്‍ മൂന്നും ജയിച്ച മുംബൈ ആണ് ഒന്നാമത്. രണ്ട് ജയവുമായി മികച്ച നെറ്റ് റണ്‍ റേറ്റുള്ള ത്രിപുര രണ്ടാ സ്ഥാനത്താണ്.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം