ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ സഞ്ജു വഴികള്‍ കണ്ടെത്തുന്നു: വിമര്‍ശിച്ച് ന്യൂസിലന്‍ഡ് താരം

ഇന്ത്യന്‍ ടീമില്‍ വീണ്ടും ബാറ്റിംഗില്‍ ഫ്ളോപ്പായ ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെതിരേ ആഞ്ഞടിച്ച് ന്യൂസിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബൗളര്‍ സൈമണ്‍ ഡൂള്‍. ഔട്ടാവാത്ത സാഹചര്യങ്ങളില്‍ സ്വയം പുറത്താവാന്‍ സഞ്ജു വഴികള്‍ കണ്ടെത്തുന്നതായി ഡൂള്‍ വിമര്‍ശിച്ചു.

സഞ്ജു സാംസണിനു തുടര്‍ച്ചയായി ഇന്ത്യക്കൊപ്പം അവസരങ്ങള്‍ കിട്ടുന്നില്ലെന്നതു ശരി തന്നെയാണ്. പക്ഷെ ഈ പരമ്പരയില്‍ തുടരെ അവസരങ്ങള്‍ അവസരങ്ങള്‍ താരത്തിനു ലഭിച്ചുകഴിഞ്ഞു. തികച്ചും സാധാരണ രീതിയിലുള്ള പുറത്താവലായിരുന്നു ഈ കളിയില്‍ സഞ്ജുവിന്റേത്. ഔട്ടാവാന്‍ പാടില്ലാത്ത ചില മയങ്ങളില്‍ പുറത്താവാന്‍ അദ്ദേഹം വഴികള്‍ കണ്ടെത്തുകയാണ്.

ശരീരത്തില്‍ നിന്നും അല്‍പ്പം അകലേക്കു ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു ശ്രമിക്കാറുണ്ട്. നമ്മള്‍ ഇതു പലപ്പോഴും കാണുകയും ചെയ്തിട്ടുള്ളതാണ്. ഇന്ത്യയിലേതു പോലെയുള്ള പ്രതലങ്ങളില്‍ ശരീരത്തിനു അകലെക്കൂടി പോവുന്ന ബോളുകള്‍ കളിക്കുന്നതില്‍ കുഴപ്പമില്ല. അവിടെ ബോളിനു അത്ര മൂവ്മെന്റുണ്ടാവില്ല.

പക്ഷെ ഇതുപോലെയുള്ള പ്രതലങ്ങളില്‍ ബോളിനു മൂവ്മെന്റുണ്ടാവും. അതുകൊണ്ടു തന്നെ ആ തരത്തിലുള്ള ഷോട്ടുകള്‍ കളിക്കുന്നത് അപകടവുമാണ്. കഴിഞ്ഞ മല്‍സരത്തില്‍ സഞ്ജുവിന്റെ ബാറ്റിന്റെ ആംഗിള്‍ 45 ഡിഗ്രിയിലാണെന്നു നിങ്ങള്‍ക്കു കാണാം. അതൊരു ക്ലാസിക്കല്‍ സ്ട്രെയ്റ്റ് ബാറ്റ് ഷോട്ടായിരുന്നില്ല. പലപ്പോഴും ഓഫ്സ്റ്റംപിനു പുറത്തേക്കു പോവുന്ന ബോളുകള്‍ കളിക്കാന്‍ ശ്രമിക്കുകയെന്നത് സഞ്ജുവിന്റെ ശീലമാണ്- ഡൂള്‍ നിരീക്ഷിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ എട്ടു വിക്കറ്റിന് തോറ്റ മല്‍സരത്തില്‍ അഞ്ചാം നമ്പറിലിറങ്ങിയ സഞ്ജു 23 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ബ്യുറെന്‍ ഹെന്‍ഡ്രിക്സിനെതിരേ ഇന്‍സൈഡ് എഡ്ജായ ശേഷം ബൗള്‍ഡായാണ് താരം പുറത്തായത്.

Latest Stories

കേരളത്തിന് മോദിയുടെ ഗ്യാരന്റിയുണ്ട്, ഇത്തവണ അവസരം തന്നാല്‍ വികസനം ഉറപ്പാക്കാമെന്ന് പ്രധാനമന്ത്രി മോദി; 'കേരളത്തില്‍ മാറ്റം അനിവാര്യമാണ്, എന്‍ഡിഎയ്ക്ക് അവസരം തന്നാല്‍ അത്ഭുതകരമായ കാഴ്ച കാണാം'

സോളാര്‍ കേസില്‍ ഗണേഷ് കുമാറിന് തിരിച്ചടി; നിയമസഭാ തിരഞ്ഞെടുപ്പ് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ഹര്‍ജി കോടതി തള്ളി

ആലുവയില്‍ എന്‍.ഡി.ആര്‍. ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്; 250 കോടിയുടെ നിക്ഷേപം

10,800 കോടി രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം