പതിവ് തെറ്റിക്കാതെ പടിക്കൽ കലമുടച്ച് സഞ്ജുവും പിള്ളേരും, കൊൽക്കത്തയെ നേരിടാൻ യോഗ്യത നേടി കമ്മിൻസും കൂട്ടരും; രാജസ്ഥാനെ ചതിച്ചത് അവർ

ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് രാജസ്ഥാൻ റോയൽസിനെതിരെ 36 റൺസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന്റെ ഇന്നിംഗ്സ് അവസാനിക്കുക 7 വിക്കറ്റിന് 139 എന്ന നിലയിൽ ആയിരുന്നു. ചെന്നൈ, എം ചിദംബരം സ്‌റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദിന് ഹെന്റിച്ച് ക്ലാസന്റെ (34 പന്തിൽ 50) ഇന്നിംഗ്‌സാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ട്രാവിസ് ഹെഡ് (28 പന്തിൽ 34), രാഹുൽ ത്രിപാഠി (15 പന്തിൽ 37) നിർണായക സംഭാവന നൽകി. രാജസ്ഥാന് വേണ്ടി ട്രന്റ് ബോൾട്ട്, ആവേശ് ഖാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സന്ദീപ് ശർമ്മ ആകട്ടെ രണ്ട് വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാനെ സംബന്ധിച്ച് വിചാരിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയില്ല. സൂപ്പർ ബോളർ ട്രെന്റ് ബോൾട്ട് തുടക്കം തന്നെ ഓപ്പണർമാരുടേത് അടക്കം വീഴ്ത്തിയത് 3 വിക്കറ്റുകളാണ്‌. ഇതിൽ രാഹുൽ ത്രിപാഠിയുടെ വിക്കറ്റ് പോയത് ഹൈദരാബാദ് സ്കോറിങ്ങിനെ നല്ല രീതിയിൽ ബാധിച്ചു. വിക്കറ്റുകൾ തുടരെ തുടരെ വീഴുന്നതിന് ഇടയിൽ വന്ന ഷഹ്ബാസ് അഹമ്മദ് (18) – ക്ലാസൻ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നത്. ഇരുവരും ചേർന്ന് മനോഹരമായി തന്നെ രാജസ്ഥാൻ ബോളർമാരെ നേരിട്ടു.

എന്നാൽ ഇരുവരെയും പുറത്താക്കി അവസാന ഓവറുകളിലും മേധാവിത്വം സ്ഥാപിക്കാൻ രാജസ്ഥാൻ ബോളര്മാര്ക്ക് സാധിച്ചു. സന്ദീപ് ശർമ്മ എറിഞ്ഞ 19 ആം ഓവറിൽ ക്ലാസന്റെ വിക്കറ്റടക്കം പിറന്നത് 6 റൺസ് മാത്രമാണ്. അവിടെ രാജസ്ഥാന്റെ കൈയിൽ ആയിരുന്നു കളിയെന്ന് കരുതിയതാണ്.

എന്നാൽ ലോകകപ്പ് ജയിച്ച പാറ്റ് കമ്മിൻസ് എന്ന ഹൈദരാബാദ് നായകൻ വന്നത് മികച്ച പ്ലാനുമായിട്ട് ആയിരുന്നു . തുടക്കം മുതൽ അച്ചടക്കമുള്ള ബോളിംഗുമായി അദ്ദേഹത്തെ ഹൈദരാബാദ് ബോളർമാർ പിന്തുണക്കുകയും ചെയ്‌തു. ഓപ്പണർമാരായ ജയ്‌സ്വാൾ – ടോം കോഹ്ലർ-കാഡ്മോർ സഖ്യത്തിന് റൺ ഉയർത്താൻ സാധിച്ചില്ല. ടോം കോഹ്ലർ-കാഡ്മോർ ആകട്ടെ 16 പന്തിലാണ് 10 റൺ നേടിയത്. അദ്ദേഹം ഉരത്തായ് ശേഷമെത്തിയ സഞ്ജുവിനും പിടിച്ചുനിൽക്കാൻ ആയില്ല. 10 റൺ മാത്രം നേടിയ സഞ്ജു അഭിഷേക് ശർമയ്ക്ക് ഇരയായി മടങ്ങി.

ഇതിനിടയിൽ മികച്ച രീതിയിൽ മുന്നേറിയ ജയ്‌സ്വാൾ 42 റൺ ഷഹബാസ് അഹമ്മദിന് മുന്നിൽ വീണതോടെ രാജസ്ഥാൻ തകർന്നു. സീസണിൽ നന്നായി കളിച്ച റിയാൻ പരാഗ് 6 റൺ മാത്രമെടുത്ത് മടങ്ങിയപ്പോൾ അശ്വിൻ റൺ ഒന്നും എടുക്കാതെയും ഷിംറോൺ ഹേറ്റ്മെയർ 4 റൺ എടുത്തും വീണു.

വലിയ് നാണക്കേടിൽ നിന്ന് രാജസ്ഥാനെ രക്ഷിച്ചത് 33 പന്തിൽ 55 റൺ നേടിയ ദ്രുവ് ജുറലിന്റെ ഇന്നിങ്‌സാണ്. ഹൈദരബാദിനായി ഷഹബാസ് മൂന്നും അഭിഷേക് ശർമ്മ രണ്ടും വിക്കറ്റ് നേടിയപ്പോൾ കമ്മിൻസ് നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടിയും തിളങ്ങി

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും