Ipl

സച്ചിൻ ജിമ്മിൽ വെച്ചാണ് അത് പറഞ്ഞത്, അത് ഞെട്ടലുണ്ടാക്കി; വെളിപ്പെടുത്തലുമായി ബ്രെവിസ്

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) 15-ാം എഡിഷനിൽ ക്ലീൻ ഹിറ്റിംഗിലൂടെ യുവ മുംബൈ ഇന്ത്യൻസ് (എംഐ) ബാറ്റർ ഡെവാൾഡ് ബ്രെവിസ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചിരുന്നു. ദുരന്തമായ സീസണിലും ഓർക്കാൻ മുംബൈക്ക് സുഖമുള്ള ഓർമ്മകൾ സമ്മാനിച്ചത് താരമാണ്.

മികച്ച അണ്ടർ 19 സീസണിന് ശേഷമാണ് മുംബൈയിലേക്ക് താരമെത്തിയത്. എന്തായാലും അരങ്ങേറ്റ സീസൺ താരം നിരാശപ്പെടുത്തിയില്ല എന്നുറപ്പിക്കാം. വരാനിരിക്കുന്ന ഒരുപാട് വർഷത്തേക്കുള്ള ഇൻവെസ്റ്റ്മെന്റ് ആയി താരത്തെ ആരാധകർ പറയുന്നത്.

ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം- “ഞാൻ ജിമ്മിന്റെ തറയിൽ കിടക്കുകയായിരുന്നു, പെട്ടെന്ന് സച്ചിൻ സാർ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു, അദ്ദേഹത്തിന് ഞാൻ കൈകൊടുത്തു. കുഞ്ഞുനാൾ മുതൽ ഞാൻ ഏറെ ആരാധിച്ച വ്യക്തിയെ കണ്ട സന്തോഷത്തിലായിരുന്നു ഞാൻ അപ്പോൾ. അദ്ദേഹം എന്നെ സാങ്കേതിക വിദ്യയുടെ ചെറിയ വശങ്ങൾ പഠിപ്പിച്ചു. അദ്ദേഹത്തെപ്പോലുള്ള ഇതിഹാസങ്ങളിൽ നിന്നും കോച്ചായ മഹേലയിൽ നിന്നും പഠിക്കാൻ സാധിച്ചത് വലിയ കാര്യമായിരുന്നു.” ബ്രെവിസ് പറഞ്ഞു.

“ തിലകിനെ (തിലക് വർമ്മ ) മിസ് ചെയ്യുന്നു, അവൻ ഒരു നല്ല സുഹൃത്താണ്, ഞങ്ങൾ ഇപ്പോഴും പരസ്പരം ചാറ്റ് ചെയ്യുന്നു. അവൻ എന്നെക്കാൾ ഒരു വയസ്സ് മാത്രം മൂത്തതാണ്, അവനിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. തിലക് ഒരു തമാശക്കാരനാണ്, അടുത്ത വർഷം അവനെ കാണാൻ അഗ്രീഹിച്ചിരിക്കുകയാണ് ഞാൻ. ഞാൻ അദ്ദേഹത്തെ കുറച്ച് ആഫ്രിക്കൻ ഭാഷകൾ പഠിപ്പിച്ചു, അദ്ദേഹം എന്നെ കുറച്ച് ഹിന്ദി പഠിപ്പിച്ചു, ഹിന്ദിയിലും സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” ബ്രെവിസ് വെളിപ്പെടുത്തി .

അടുത്ത വർഷം മുംബൈ ഇന്ത്യൻസ് കിരീടം ഇടുമെന്നും താരം പ്രത്യാശ പ്രക്ടിപ്പിച്ചു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി