ഉമ്രാന്‍ ഞങ്ങള്‍ക്കൊരു ഭീഷണിയേയല്ല; തുറന്നുപറഞ്ഞ് ബാവുമ

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഇന്ത്യയുടെ തുറുപ്പുചൂട്ടായ വേഗ ബോളര്‍ ഉമ്രാന്‍ മാലിക് തങ്ങള്‍ക്കൊരു ഭീഷണിയല്ലെന്ന് നായകന്‍ ടെമ്പ ബാവുമ. ഉമ്രാന്‍ മാലിക്കിനെ നേരിടാന്‍ എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് കരുതുന്നില്ലെന്നും ഇതുപോലെയുള്ള ഫാസ്റ്റ് ബോളര്‍മാര്‍ക്കെതിരേ കളിച്ച അുഭവസമ്പത്ത് തങ്ങള്‍ക്കുണ്ടെന്നും ബാവുമ പറഞ്ഞു.

‘ദക്ഷിണാഫ്രിക്കയില്‍ ഞങ്ങള്‍ കളിച്ചുവളര്‍ന്നത് ഫാസ്റ്റ് ബോളര്‍മാരെ നേരിട്ടാണ്. എങ്കിലും ഒരു ബാറ്ററും 150 കിമി വേഗതയുള്ള ബോള്‍ നേരിടാന്‍ ഇഷ്ടപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്യന്‍ ശേഷിയുള്ളവര്‍ ഞങ്ങളുടെ ടീമിലുമുണ്ട്. അതുകൊണ്ടു ഇന്ത്യക്കുള്ളതു പോലെ അതേ ആയുധം ഞങ്ങളുടെ ആവനാഴിയിലുമുണ്ട്.’

‘ടീം ഇന്ത്യയെ സംബന്ധിച്ച് സ്പെഷ്യല്‍ ടാലന്റ് തന്നെയാണ് ഉമ്രാന്‍ മാലിക്ക്. ഐപിഎല്ലിലെ പ്രകടനം അന്താരാഷ്ട്ര ക്രിക്കറ്റിലും താരത്തിനു ആവര്‍ത്തിക്കാന്‍ സാധിക്കമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’ ബാവുമ അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ ഐപിഎല്‍ സീണില്‍ 157 കിമി വേഗതയില്‍ ബോള്‍ ചെയ്ത് 22 കാരനായ പേസര്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിനു വേണ്ടി 14 മല്‍സരങ്ങളില്‍ നിന്നും 22 വിക്കറ്റുകളാണ് ഫാസ്റ്റ് ബൗളര്‍ നേടിയത്.

ഈ സീസണിലെ ഐപിഎല്ലിലെ എമേര്‍ജിംഗ് പ്ലെയര്‍ക്കുള്ള പുരസ്‌കാരം ഉമ്രാന്‍ മാലിക്കിനായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യന്‍ ബോളിംഗിന്റെ തുറുപ്പുചീട്ടായി ഉമ്രാന്‍ മാറുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക