വെസ്റ്റ് ഇന്‍ഡീസ് താരത്തെ തോക്ക് ചൂണ്ടി ആക്രമിച്ച് കൊള്ളയടിച്ചു, ആശങ്കയില്‍ താരങ്ങള്‍

വെസ്റ്റ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഫാബിയന്‍ അലനെ ജോഹന്നാസ്ബര്‍ഗില്‍ വെച്ച് തോക്ക് ചൂണ്ടി ആക്രമിച്ച് കൊള്ളയടിച്ചു. SA20 ലീഗില്‍ പാര്‍ള്‍ റോയല്‍സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്ന താരത്തിന് നേരെ ടീം ഹോട്ടലിന് പുറത്ത് വെച്ചാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്.

പ്രശസ്തമായ സാന്‍ഡ്ടണ്‍ സണ്‍ ഹോട്ടലിന് സമീപം വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടറുമായി ഏറ്റുമുട്ടിയ കവര്‍ച്ചക്കാര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും താരത്തിന്റെ ഫോണും സ്വകാര്യ വസ്തുക്കളും ബാഗും അപഹരിക്കുകയും ചെയ്തു. ഇത് ലീഗിന്റെ പ്രതിച്ഛായയെ ബാധിച്ചേക്കാം. ഈ സംഭവത്തോടെ ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ സുരക്ഷയെക്കുറിച്ച് കളിക്കാര്‍ ആശങ്കാകുലരാണ്.

പാര്‍ള്‍ റോയല്‍സ് ടീം, SA20, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (CWI) എന്നിവയുമായി ബന്ധപ്പെട്ട സ്രോതസ്സുകള്‍ സംഭവം സ്ഥിരീകരിച്ചു. അലന്‍ സുരഷിതനാണെന്ന് ഒരു CWI ഉറവിടം വെളിപ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതിനിധി താരവുമായി സംസാരിച്ചു വിവരങ്ങള്‍ ശേഖരിച്ചു.

പാര്‍ള്‍ റോയല്‍സ് മാനേജ്മെന്റ് സംഭവിത്തിന്‍റെ വിശദാംശങ്ങളൊന്നും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലീഗിന്റെ ഔദ്യോഗിക വക്താവ് പോലും വിഷയത്തില്‍ സംസാരിക്കാന്‍ വിസമ്മതിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ക്കായി എല്ലാവരോടും പൊലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇത് രണ്ടാം തവണയാണ് ലീഗില്‍ സുരക്ഷാ പ്രശ്‌നം ഉണ്ടാകുന്നത്. രണ്ടാം പതിപ്പ് പ്ലേ ഓഫ് ഘട്ടത്തിലാണ്. ഫെബ്രുവരി ഏഴിന് പാര്‍ള്‍ റോയല്‍സ് എലിമിനേറ്ററില്‍ മത്സരിക്കും. ഫൈനല്‍ ഫെബ്രുവരി 10ന് നടക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക