'താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അതേപടി നടക്കണമെന്ന് വാശി പിടിക്കരുത്'; റസലിനെ വിളിച്ച് കാര്‍ത്തിക്

ഐപിഎല്‍ 13-ാം സീസണ് മുന്നോടിയായി ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ ദിനേശ് കാര്‍ത്തിക്. ടീമിന്റെ പ്രകടനവും പ്രവര്‍ത്തനശൈലിയുമായി ബന്ധപ്പെട്ട് വിമര്‍ശനമുയര്‍ത്തിയ വിന്‍ഡീസ് താരം ആന്ദ്രെ റസലിനെ നേരിട്ട് വിളിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാര്‍ത്തിക് വ്യക്തമാക്കി റസലിന് തന്നോട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ടീമിന്റെ പ്രകടനം നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കാര്‍ത്തിക് പറഞ്ഞു.

“അദ്ദേഹത്തിന് എന്നോട് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. ഹൃദയം കൊണ്ട് പെരുമാറുന്ന താരങ്ങളില്‍ ഒരാളാണ് റസല്‍. വിന്‍ഡീസ് താരങ്ങളെല്ലാവരും അങ്ങനെ തന്നെയാണ്. റസല്‍ പറഞ്ഞതെല്ലാം ഹൃദയത്തില്‍ തട്ടിയാണെന്ന് എനിക്കറിയാം. ക്ഷമാപണരൂപത്തിലാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.”

“ടീമുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നമുണ്ടായിരുന്നു. നമ്മള്‍ കുറച്ചുകൂടി നന്നാക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ താങ്കള്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോഴും എല്ലാം അതേപടി ചെയ്യാന്‍ എനിക്കാവില്ലെന്ന സത്യം ഞാന്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കി. മാറ്റങ്ങള്‍ക്ക് ശ്രമിക്കാം, പക്ഷേ താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം അതേപടി നടക്കണമെന്ന് വാശി പിടിക്കരുതെന്ന് ഞാന്‍ പറഞ്ഞു.” കാര്‍ത്തിക് വെളിപ്പെടുത്തി.

2019-ലെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ടീം കൈക്കൊണ്ട ചില മോശം തീരുമാനങ്ങളില്‍ റസല്‍ അനിഷ്ടം പരസ്യമാക്കിരുന്നു. ടീമിന്റെ പ്രകടനം മോശമാകാന്‍ കാരണം ടീമിനുള്ളിലെ മോശം അന്തരീക്ഷമാണെന്നും റസല്‍ പറഞ്ഞിരുന്നു. പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് കരുത്തരായി 13-ാം സീസണ് എത്താനുള്ള പടയൊരുക്കത്തിലാണ് നൈറ്റ് റൈഡേഴ്‌സ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക