ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

2024 ടി20 ലോകകപ്പ് ഫൈനലിൽ ടെൻഷൻ അടിച്ച നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 1.3 ഓവറിൽ 23 റൺ‌സ് നേടി മികച്ച തുടക്കം ലഭിച്ച ടീമിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവർ ആവുമ്പോഴേക്കും 34/3 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. പിന്നാലെ റിഷഭ് പന്തും സൂര്യകുമാർ യാദവും വേ​ഗത്തിൽ പുറത്താവുകയായിരുന്നു.

ആ ഒരു നിമിഷത്തിൽ തന്റെ മനസിൽ തോന്നിയ കാര്യങ്ങളാണ് രോഹിത് വെളിപ്പെടുത്തിയത്. “എനിക്ക് ആ സമയം പരിഭ്രാന്തിയായിരുന്നു. ആ നിമിഷം അത്ര സുഖകരമായിരുന്നില്ല. ദക്ഷിണാഫ്രിക്കൻ ടീമിന് കളിയിൽ മുൻതൂക്കം നൽകികൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്നാലും ഞങ്ങളുടെ ലോവർ മി‍ഡിൽ ഓർഡർ ബാറ്റർമാർ ടൂർണമെന്റിൽ അധികം ബാറ്റ് ചെയ്തിട്ടില്ലെങ്കിലും, അവസരം ലഭിക്കുമ്പോഴെല്ലാം അവർ സ്വാധീനം ചെലുത്തുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു”, രോഹിത് ശർമ്മ പറഞ്ഞു.

“ഫൈനലിലെ അക്സർ പട്ടേലിന്റെ ഇന്നിങ്സിനെ കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല. പക്ഷേ ശരിക്കും അതാണ് കളിയുടെ ​ഗതി മാറ്റിമറിച്ചത്. ആ ഘട്ടത്തിൽ അക്സർ 31 പന്തിൽ നിന്ന് 47 റൺസ് നേടിയത് നിർണായകമായിരുന്നു. ഇന്നിങ്സിൽ ഉടനീളം ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു കളിക്കാരനെ ആവശ്യമായിരുന്നു. വിരാട് അത് മികച്ച രീതിയിൽ ചെയ്തു”. രോഹിത് കൂട്ടിച്ചേർത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം