ടീമിന്റെ തകർച്ച കണ്ട് നിരാശനായി, ഇനി എന്താവും അവസ്ഥയെന്ന് ചിന്തിച്ചു, എന്നാൽ ഞാൻ അവരെ വിശ്വസിച്ചു, വെളിപ്പെടുത്തി രോഹിത് ശർമ്മ

2024 ടി20 ലോകകപ്പ് ഫൈനലിൽ ടെൻഷൻ അടിച്ച നിമിഷത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ്മ. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 1.3 ഓവറിൽ 23 റൺ‌സ് നേടി മികച്ച തുടക്കം ലഭിച്ച ടീമിന് പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായി. അഞ്ചാം ഓവർ ആവുമ്പോഴേക്കും 34/3 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശർമ്മയാണ് ആദ്യം പുറത്തായത്. പിന്നാലെ റിഷഭ് പന്തും സൂര്യകുമാർ യാദവും വേ​ഗത്തിൽ പുറത്താവുകയായിരുന്നു.

ആ ഒരു നിമിഷത്തിൽ തന്റെ മനസിൽ തോന്നിയ കാര്യങ്ങളാണ് രോഹിത് വെളിപ്പെടുത്തിയത്. “എനിക്ക് ആ സമയം പരിഭ്രാന്തിയായിരുന്നു. ആ നിമിഷം അത്ര സുഖകരമായിരുന്നില്ല. ദക്ഷിണാഫ്രിക്കൻ ടീമിന് കളിയിൽ മുൻതൂക്കം നൽകികൊടുക്കുകയാണ് ഞങ്ങൾ ചെയ്യുന്നതെന്ന് എനിക്ക് തോന്നി. എന്നാലും ഞങ്ങളുടെ ലോവർ മി‍ഡിൽ ഓർഡർ ബാറ്റർമാർ ടൂർണമെന്റിൽ അധികം ബാറ്റ് ചെയ്തിട്ടില്ലെങ്കിലും, അവസരം ലഭിക്കുമ്പോഴെല്ലാം അവർ സ്വാധീനം ചെലുത്തുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു”, രോഹിത് ശർമ്മ പറഞ്ഞു.

“ഫൈനലിലെ അക്സർ പട്ടേലിന്റെ ഇന്നിങ്സിനെ കുറിച്ച് അധികം ആരും സംസാരിക്കുന്നില്ല. പക്ഷേ ശരിക്കും അതാണ് കളിയുടെ ​ഗതി മാറ്റിമറിച്ചത്. ആ ഘട്ടത്തിൽ അക്സർ 31 പന്തിൽ നിന്ന് 47 റൺസ് നേടിയത് നിർണായകമായിരുന്നു. ഇന്നിങ്സിൽ ഉടനീളം ബാറ്റ് ചെയ്യാൻ ഞങ്ങൾക്ക് ഒരു കളിക്കാരനെ ആവശ്യമായിരുന്നു. വിരാട് അത് മികച്ച രീതിയിൽ ചെയ്തു”. രോഹിത് കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ