INDIAN CRICKET: അദ്ദേഹം എനിക്ക് വളരെ സ്‌പെഷ്യലാണ്. ആ സൂപ്പര്‍താരം കൂടെയുളളതിനാലാണ് ഞാന്‍ കപ്പടിച്ചത്, തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുളള വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ തനിക്ക് ഏറെ സ്‌പെഷ്യലായ ആളെ കുറിച്ച് മനസുതുറന്ന് രോഹിത് ശര്‍മ്മ. ഒരഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിനെ കുറിച്ചാണ് ഹിറ്റ്മാന്‍ തുറന്നുപറഞ്ഞത്. “രാഹുല്‍ ഭായിയെക്കുറിച്ച് എനിക്ക് എല്ലാം അറിയാം. അദ്ദേഹം എങ്ങനെയുള്ള ഒരു മനുഷ്യനാണ് എന്നൊക്കെ. ഞങ്ങള്‍ മൂന്ന് വര്‍ഷം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അദ്ദേഹം എനിക്ക് വളരെ സ്‌പെഷ്യലായിട്ടുളള വ്യക്തിയാണ്. എനിക്ക് ഏകദിനത്തില്‍ ആദ്യമായി ഇന്ത്യന്‍ ക്യാപ്പ് തന്നത് അദ്ദേഹമാണ്.

ഞാന്‍ അയര്‍ലന്‍ഡില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ രാഹുല്‍ സാറായിരുന്നു ക്യാപ്റ്റന്‍. അതുകൊണ്ട് എന്റെ ജീവിതത്തിലെ ആ പ്രത്യേക നിമിഷങ്ങള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല”, രോഹിത് ശര്‍മ്മ പറഞ്ഞു. “മൂന്ന് വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തു. അദ്ദേഹം എങ്ങനെയുള്ള ഒരു മനുഷ്യനാണെന്ന് എനിക്ക് മനസ്സിലായി. ഇതിനുമുമ്പ് ഞങ്ങള്‍ ഇത്ര അടുത്ത് പ്രവര്‍ത്തിച്ചിട്ടില്ല. ഞങ്ങള്‍ അധികം സംസാരിച്ചിരുന്നില്ല. അദ്ദേഹം കളിക്കുമ്പോള്‍, ബാറ്റിംഗിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. അപ്പോള്‍, അവിടെ സംസാരിക്കാനുളള അവസരം കുറവായിരുന്നു”.

“പക്ഷേ പിന്നീട് അദ്ദേഹത്തിന്റെ ചിന്താഗതി മനസിലാക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹം വളരെ ഉന്നതനായ ഒരു മനുഷ്യനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ പേര് മുന്‍നിര കളിക്കാരുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഞങ്ങളുടെ മുന്നില്‍ എങ്ങനെ അവതരിപ്പിച്ചു എന്നതാണ്, അത് എന്നെ വളരെയധികം പ്രചോദിപ്പിച്ചു”, രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍