അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

കാറപകടത്തിൽ പരിക്കേറ്റ ശേഷം ക്രിക്കറ്റിലേക്കുളള ഇന്ത്യൻ താരം റിഷഭ് പന്തിന്റെ തിരിച്ചുവരവ് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കികണ്ടത്. വാഹനാപകടത്തിൽ കാര്യമായി പരിക്കേറ്റിരുന്ന പന്ത് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ക്രിക്കറ്റിൽ സജീവമായത്. തിരിച്ചുവരവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനായി ശ്രദ്ധേയ പ്രകടനമാണ് പന്ത് കാഴ്ചവച്ചിരുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് കിരീടനേട്ടത്തിലും താരം നിർണായക പങ്കുവഹിച്ചു. 2022 ഡിസംബറിലായിരുന്നു പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റത്. ഇതേകുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവച്ച് താരത്തെ ചികിത്സിച്ച ഡോക്ടർ ദിൻഷോ പർദിവാല രം​ഗത്തെത്തിയിരുന്നു.

പ്രശസ്ത ഓർത്തോ സർജനായ ദിൻഷോയുടെ നേതൃത്വത്തിലുളള ചികിത്സയിലൂടെയാണ് പന്തിന് തിരിച്ചുവരാനായത്. അപകടത്തിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോൾ ഇനി തനിക്ക് ക്രിക്കറ്റ് കളിക്കാൻ പറ്റുമോയെന്നാണ് റിഷഭ് പന്ത് ചോദിച്ചതെന്ന് ഡോക്ടർ വെളിപ്പെടുത്തി. റിഷഭ് പന്ത് ജീവിച്ചിരിക്കുന്നതുതന്നെ മഹാഭാഗ്യമാണെന്ന് ഡോക്ടർ പറയുന്നു. പന്ത് എന്റെ അടുത്ത് എത്തുമ്പോൾ അദ്ദേഹത്തിന്റെ വലതുകാൽമുട്ട് സ്ഥാനം തെറ്റിക്കിടക്കുകയായിരുന്നു. വലുതും ചെറുതുമായി നിറയെ മുറിവുക‌ളാണ് കാലിലുണ്ടായിരുന്നത്. ചർമ്മത്തിന്റെ മുകൾഭാഗം ഏതാണ്ട് മുഴുവനായും ഇളകി മാറിയിരുന്നു.

കാർ കീഴ്മേൽ മറിഞ്ഞതിന് ശേഷം തീപിടിക്കുകയായിരുന്നു. ഇങ്ങനെയുളള അപകടങ്ങളിൽ സാധാരണ ജീവൻ നഷ്ടപ്പെടാനുളള സാധ്യത കൂടുതലാണ്. അപകടശേഷം പന്തിനെ കാറിൽ നിന്ന് പുറത്തെടുത്തപ്പോൾ ഗ്ലാസിലും മറ്റും ഉരഞ്ഞ് പുറകുവശത്തെ തൊലിയും മാംസവും കുറെ നഷ്ടമായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ നാഡികൾക്കും രക്ത ധമനികൾക്കും വലിയ പരിക്കില്ലാത്തത് രക്ഷയായി’. ബോധം തിരിച്ചുകിട്ടിയതിന് ശേഷം ഇനി കളിക്കാനാകുമോയെന്നായിരുന്നു പന്ത് ആദ്യം ചോദിച്ചതെന്നും ഡോക്ടർ പറഞ്ഞു. അതേസമയം തന്റെ മകൻ എഴുന്നേറ്റു നടക്കുമോയെന്നായിരുന്നു പന്തിന്റെ അമ്മ ചോദിച്ചത്’, ഡോക്ടർ കൂട്ടിച്ചേർത്തു.

2023 ജനുവരിയിലാണ് പന്തിന്റെ കാൽമുട്ടിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. നാല് മണിക്കൂർ സമയം എടുത്താണ് ശസ്ത്രക്രിയ നടന്നത്. പിന്നീട് നാല് മാസങ്ങൾക്ക് ശേഷം ക്രച്ചസിന്റെ സഹായമില്ലാതെ അദ്ദേഹം നടന്നു തുടങ്ങി. എന്നാൽ അപ്പോഴും അദ്ദേഹത്തിന് ക്രിക്കറ്റ് കളിക്കാൻ കഴിയുമോയെന്ന് ഞങ്ങൾക്ക് എല്ലാം സംശയമുണ്ടായിരുന്നു. 18 ആഴ്ചയെങ്കിലും കഴിഞ്ഞാൽ മാത്രമേ പന്തിന് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ സാധിക്കുമായിരുന്നുളളൂ. എന്നാൽ പിന്നീട് ചികിത്സ പൂർത്തിയാക്കി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോയ താരം ക്രിക്കറ്റിൽ വീണ്ടും സജീവമായി’, ഡോക്ടർ പറഞ്ഞു

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം