IPL 2025: എന്റെ കുറ്റം കൊണ്ടല്ല തോറ്റത്, എല്ലാത്തിനും കാരണം അവര്‍, ഇനിയെങ്കിലും ടീമംഗങ്ങള്‍ അത്‌ ശ്രദ്ധിക്കണം, മത്സരശേഷം തുറന്നുപറഞ്ഞ് റിഷഭ് പന്ത്‌

ഐപിഎലില്‍ ലഖ്‌ന സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ വിജയം നേടി പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ 237 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഉയര്‍ത്തിയപ്പോള്‍ മറുപടിയായി 199 റണ്‍സ് എടുക്കാനേ ലഖ്‌നൗവിന് സാധിച്ചുളളൂ. എല്‍എസ്ജിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇത്തവണയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. 17 പന്തില്‍ 18 റണ്‍സാണ് താരം ഇന്നലത്തെ കളിയില്‍ നേടിയത്. പഞ്ചാബിനോട് പരാജയപ്പെട്ടതില്‍ മത്സരശേഷം ബോളര്‍മാരെയായിരുന്നു പന്ത് കുറ്റം പറഞ്ഞത്.

ബോളര്‍മാര്‍ റണ്‍സ് അധികം വഴങ്ങിയെന്ന് താരം പറയുന്നു. തെറ്റായ സമയത്ത് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍, അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. ഈ പിച്ച് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി, എന്നാല്‍ എല്ലാ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്, പന്ത് പറഞ്ഞു. അതേസമയം ലഖ്‌നൗവിന് പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും റിഷഭ് പന്ത് പറയുന്നു. അതിനായി ഞങ്ങള്‍ ഇനിയുളള മത്സരങ്ങളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. എല്‍എസ്ജിയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് എല്ലാ മത്സരങ്ങളിലും തിളങ്ങാന്‍ കഴിയില്ലെന്നും മറ്റുളള ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരണമെന്നും പന്ത് അഭിപ്രായപ്പെട്ടു.

തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് ലെങ്ത് കൃത്യമായി തെരഞ്ഞെടുക്കാനായില്ല. അത് കളിയുടെ ഭാഗമാണ്. പ്ലേഓഫ് സ്വപ്നം ഇപ്പോഴും സജീവമാണ്. അടുത്ത മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും അതിലേക്ക് എത്താന്‍ കഴിയും. നിങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ അത് അര്‍ത്ഥവത്താണ്. എന്നാല്‍ എല്ലാ മത്സരങ്ങളിലും നിങ്ങള്‍ക്ക് അവര്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.  ഇത് മത്സരത്തിന്റെ ഭാഗമാണ്. നമ്മള്‍ കളിയെ കാര്യമായി എടുക്കണം. എല്ലാ സമയവും ടീമിനായി വലിയ ജോലിയാണ് അവര്‍ ചെയ്യുന്നത്.യ നിങ്ങള്‍ ആദ്യം പറഞ്ഞ പോലെ ഞങ്ങള്‍ക്ക് ചേസില്‍ മറികടക്കാന്‍ നിരവധി റണ്‍സ് വേണമായിരുന്നു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ