IPL 2025: എന്റെ കുറ്റം കൊണ്ടല്ല തോറ്റത്, എല്ലാത്തിനും കാരണം അവര്‍, ഇനിയെങ്കിലും ടീമംഗങ്ങള്‍ അത്‌ ശ്രദ്ധിക്കണം, മത്സരശേഷം തുറന്നുപറഞ്ഞ് റിഷഭ് പന്ത്‌

ഐപിഎലില്‍ ലഖ്‌ന സൂപ്പര്‍ ജയന്റ്‌സിനെതിരെ 37 റണ്‍സിന്റെ വിജയം നേടി പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ 237 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് ഉയര്‍ത്തിയപ്പോള്‍ മറുപടിയായി 199 റണ്‍സ് എടുക്കാനേ ലഖ്‌നൗവിന് സാധിച്ചുളളൂ. എല്‍എസ്ജിക്കായി ക്യാപ്റ്റന്‍ റിഷഭ് പന്ത് ഇത്തവണയും ബാറ്റിങ്ങില്‍ പരാജയപ്പെട്ടു. 17 പന്തില്‍ 18 റണ്‍സാണ് താരം ഇന്നലത്തെ കളിയില്‍ നേടിയത്. പഞ്ചാബിനോട് പരാജയപ്പെട്ടതില്‍ മത്സരശേഷം ബോളര്‍മാരെയായിരുന്നു പന്ത് കുറ്റം പറഞ്ഞത്.

ബോളര്‍മാര്‍ റണ്‍സ് അധികം വഴങ്ങിയെന്ന് താരം പറയുന്നു. തെറ്റായ സമയത്ത് നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍, അത് നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. ഈ പിച്ച് കൂടുതല്‍ ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി, എന്നാല്‍ എല്ലാ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്, പന്ത് പറഞ്ഞു. അതേസമയം ലഖ്‌നൗവിന് പ്ലേഓഫ് സാധ്യതകള്‍ അവസാനിച്ചിട്ടില്ലെന്നും റിഷഭ് പന്ത് പറയുന്നു. അതിനായി ഞങ്ങള്‍ ഇനിയുളള മത്സരങ്ങളില്‍ മികച്ച പ്രകടനം തന്നെ കാഴ്ചവയ്ക്കും. എല്‍എസ്ജിയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ക്ക് എല്ലാ മത്സരങ്ങളിലും തിളങ്ങാന്‍ കഴിയില്ലെന്നും മറ്റുളള ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരണമെന്നും പന്ത് അഭിപ്രായപ്പെട്ടു.

തുടക്കത്തില്‍ തന്നെ ഞങ്ങള്‍ക്ക് ലെങ്ത് കൃത്യമായി തെരഞ്ഞെടുക്കാനായില്ല. അത് കളിയുടെ ഭാഗമാണ്. പ്ലേഓഫ് സ്വപ്നം ഇപ്പോഴും സജീവമാണ്. അടുത്ത മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍, ഞങ്ങള്‍ക്ക് തീര്‍ച്ചയായും അതിലേക്ക് എത്താന്‍ കഴിയും. നിങ്ങളുടെ ടോപ്പ് ഓര്‍ഡര്‍ നന്നായി ബാറ്റ് ചെയ്യുമ്പോള്‍ അത് അര്‍ത്ഥവത്താണ്. എന്നാല്‍ എല്ലാ മത്സരങ്ങളിലും നിങ്ങള്‍ക്ക് അവര്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല.  ഇത് മത്സരത്തിന്റെ ഭാഗമാണ്. നമ്മള്‍ കളിയെ കാര്യമായി എടുക്കണം. എല്ലാ സമയവും ടീമിനായി വലിയ ജോലിയാണ് അവര്‍ ചെയ്യുന്നത്.യ നിങ്ങള്‍ ആദ്യം പറഞ്ഞ പോലെ ഞങ്ങള്‍ക്ക് ചേസില്‍ മറികടക്കാന്‍ നിരവധി റണ്‍സ് വേണമായിരുന്നു. അത് ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം