പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഈ അന്‍പതുകാരനെ ഓര്‍ക്കുന്നുണ്ടോ?, ജ്വലിക്കുന്ന ഓര്‍മകളുടെ പിന്നാമ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ഒരു ചിത്രം

തന്റെ അമ്മയോടൊപ്പമുള്ള ചിത്രം പങ്കു വച്ച, പൂര്‍ണമായും നര കീഴ്‌പ്പെടുത്തിയ ഒരു അന്‍പതുകാരനെ അവിചാരിതമായി കണ്ടപ്പോള്‍ ഓര്‍മകളിങ്ങനെ പിറകിലേക്ക് ചിറക് വീശി പറക്കുകയാണ്…… അവ താണീറങ്ങുന്നത് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു നാളിലെ ഡാമ്പുള്ളയിലാണ്.. ‘ആറു ബോളുകള്‍ കൊണ്ട് വിശ്വാസങ്ങളുടെ വിഗ്രഹങ്ങള്‍ ഉടഞ്ഞു പോകുന്ന ചില അപൂര്‍വ നിമിഷങ്ങള്‍ ഉണ്ടാകും 22 വാര പിച്ചുകളില്‍ ! എന്ന വാചകം സത്യമാണെന്നുറപ്പിച്ചു കൊണ്ടു ‘മൈക്കല്‍ ബെവന്‍ ക്രീസില്‍ ഉണ്ടെങ്കില്‍ ഓസ്ട്രേലിയ ജയിച്ചിരിക്കും’ എന്ന വിശ്വാസത്തിനു വിള്ളല്‍ വീണ ആ ഫെബ്രുവരി 22 2004 ലേക്ക്…..!

അവിടെ ആറു ബോളില്‍ എട്ടു റണ്‍സ് എന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശുക ആണ് ഓസ്ട്രേലിയ…..
49 ആം ഓവറില്‍ മുത്തയ്യ മുരളീധരനെ മിഡ് ഓണിനു മുകളിലൂടെ സിക്‌സറിന് പറത്തി അവസാന ഓവറിലെ ലക്ഷ്യം വെറും 8 റണ്‍സ് ആക്കി ലഘൂകരിച്ച മനോഭാവത്തോടെ ക്രീസില്‍ മൈക്കല്‍ ബെവന്‍ ഉണ്ട് !.. കൂടെ നോണ്‍ സ്ട്രൈക്കിങ് എന്‍ഡില്‍ അക്കാലത്തെ ഏറ്റവും ഡൈനാമിറ്റ് ആയ സൈമണ്ട്‌സും !
രണ്ടോ മൂന്നോ ബോളില്‍ കളി തീരും. അത് കാണാന്‍ നില്‍ക്കാതെ തിരക്കിന് മുന്‍പേ പുറത്തേക്കുള്ള ഗേറ്റ് കടക്കാം !  എന്ന് കരുതി ഗാലറിയില്‍ നിന്നും വെള്ളക്കുപ്പിയും സ്‌നാക്ക്‌സ് ബോക്സും എല്ലാം പാക്ക് ചെയ്യാന്‍ ശ്രീലങ്കന്‍ കാണികള്‍ വരെ തുടങ്ങിയ നേരത്താണ് ക്യാപ്റ്റന്‍ അട്ടപ്പട്ടു അയാള്‍ക്ക് നേരെ പന്ത് കൊടുക്കുന്നത്.

‘ക്രീസില്‍ നില്‍ക്കുന്നവരുടെ പേരിന്റെ വലുപ്പത്തില്‍ പകക്കേണ്ട , ഇത് നമ്മുടെ നാടിനു വേണ്ടിയുള്ള യുദ്ധമാണ് , നമ്മുടെ സ്വന്തം കാണികള്‍ വരെ ഈ കളി ഉപേക്ഷിച്ച മട്ടാണ് , ഈ കളി ജയിച്ചാല്‍ നമ്മള്‍ മടക്കി കൊണ്ട് വരുക , സിംഹള വീര്യം ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍ ഇന്നും ശ്രീലങ്കന്‍ ജേഴ്‌സിയില്‍ കളിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ജനതയെ ആകും. ‘ ക്യാപ്റ്റനില്‍ നിന്നും പ്രചോദനമേറ്റു വാങ്ങി പതിയെ റണ്ണപ്പിനായി തയ്യാറെടുക്കുന്ന അയാള്‍…

ബെവനും സൈമണ്ട്‌സിനും സിംഗിളുകള്‍ മാത്രം നല്‍കിയ ആദ്യ രണ്ട് ബൗളുകള്‍ ! ലക്ഷ്യം 4 ബോളുകളില്‍ 6 റണ്‍സ് ! സൈമണ്ട്‌സിനെ വെല്ലുവിളിച്ചു കൊണ്ട് കടന്നു പോയ മൂന്നും നാലും ബൗളുകള്‍ !രണ്ട് ബൗളില്‍ നിന്നും ആറു റണ്‍സ് ! എന്ന ലക്ഷ്യത്തിനു മുന്നില്‍ പതറി അഞ്ചാം ബൗളില്‍ മറ്റൊരു സിംഗിളുമായി അവസാന ബൗളില്‍ 5 റണ്‍സ് എന്ന ഭാരം ബെവന് ഇട്ടു കൊടുത്തിട്ടു നോണ്‍ സ്ട്രെക്കിങ് എന്‍ഡിലെ സുരക്ഷിതത്വത്തിലേക്കു മാറുന്ന സൈമന്‍ഡ്സ് !

അയാളുടെ ലാസ്‌റ് ബൗളിലെ 5 റണ്‍സ് ബെവനും എത്തിപിടിക്കാവുന്നതിനും ദൂരത്തായിരുന്നു പിച്ച് ചെയ്തത് ! മൂന്നു റണ്‍സ് ഓടിയെടുത്തു ഓസ്ട്രേലിയ 1 റണ്‍ അകലെ ലങ്കയോട് പരാജയം സമ്മതിക്കുമ്പോള്‍ ചാമിന്ദ വാസ് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനല്‍ ഓവറുകളില്‍ ഒന്ന് തന്റെ പേരില്‍ എഴുതി ചേര്‍ത്ത് കഴിഞ്ഞിരുന്നു…..നന്ദി…… വര്‍ണകുലസൂരിയ പടബന്ധികേ ഉഷാന്ത ജോസഫ് ചാമിന്ദ വാസ്. ഇത് പോലെയുള്ള ഒരായിരം ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക്…

എഴുത്ത്: സനല്‍കുമാര്‍ പത്മനാഭന്‍

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ