പരിക്കിൽ നിന്ന് മോചനമായോ? ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ രോഹിത് കളിച്ചേക്കുമെന്ന് സൂചന

ഞായറാഴ്ച പാകിസ്ഥാനെതിരായ വിജയത്തിനും രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ആദ്യ പരിശീലന സെഷനിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം തിരിച്ചെത്തിയപ്പോൾ എല്ലാ കണ്ണുകളും ക്യാപ്റ്റൻ രോഹിത് ശർമ്മയിൽ പതിഞ്ഞിരുന്നു. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അക്കാദമിയിൽ ഒത്തുകൂടിയ ഇന്ത്യൻ ടീം രണ്ട് മണിക്കൂറിലധികം പരിശീലനം നടത്തി.

ഫുട്ബോൾ കളിച്ചും, ഗ്രൗണ്ടിൽ ലാപ്‌സ് ചെയ്തും, ഷട്ടിൽ റണ്ണുകൾ ചെയ്തും കളിക്കാർ വാം-അപ്പ് ചെയ്ത സെഷന്റെ തുടക്കം മുതൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയും കൂടെ ചേർന്നു. എന്നാൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ നിന്ന് രോഹിത് വിട്ടുനിന്നു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, സ്ട്രെങ്ത് & കണ്ടീഷനിംഗ് പരിശീലകൻ സോഹം ദേശായിയുടെ മേൽനോട്ടത്തിൽ രോഹിത് ജോഗിംഗ് ആരംഭിച്ചു. പാകിസ്ഥാനെതിരായ മത്സരത്തിൽ നായകന്റെ ഹാംസ്ട്രിംഗിന് ചെറിയൊരു പരിക്കേറ്റിരുന്നു.

പരിക്കിന്റെ പിടിയിലായ രോഹിത് ഞായറാഴ്ച നടക്കുന്ന ന്യൂസിലാൻഡുമായുള്ള മത്സരത്തിൽ കളിച്ചേക്കുമോ എന്ന ആശങ്കക്കിടയിലാണ് ആരാധകർ. എന്നാൽ പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് രോഹിത് ന്യൂസിലൻഡിനെ നേരിടുന്ന ഇലവനിൽ അണിനിരക്കും. മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ശ്രേയസ് അയ്യരോട് രോഹിതിന്റെ ഫിറ്റ്നസിന്റെ കുറിച്ച് ചോദിച്ചപ്പോൾ “ഞാൻ അവരുമായി (ഷമിയും രോഹിതും) ഒരു ചെറിയ സംഭാഷണം നടത്തി. കാര്യങ്ങൾ പുരോഗമിക്കുന്നതിൽ ഇരുവരും സംതൃപ്തരായിരുന്നു. അതെ, എന്റെ അറിവിൽ, ഒരു പ്രശ്നവുമില്ലെന്ന് ഞാൻ കരുതുന്നു.” എന്നാണ് പറഞ്ഞത്. നിലവിൽ രണ്ട് ടീമുകളും യോഗ്യത നേടിയെങ്കിലും അടുത്ത മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് മത്സരത്തിനിറങ്ങാൻ തന്നെയാണ് സാധ്യത.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ