ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ആദ്യത്തെ ഐപിഎൽ ട്രോഫി ഒരു മാസം മുമ്പ് ഉയർത്തി. പക്ഷേ ആഘോഷങ്ങൾ വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്ക് നീങ്ങി. ഇതേത്തുടർന്ന് ഇപ്പോൾ അവരുടെ ഭാവിയും അപകടത്തിലാണ്. ഫ്രാഞ്ചൈസിയെ പൂർണ്ണമായി നിരോധിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ കാര്യം വളരെ സങ്കീർണ്ണമാണ്.

ദുരന്തത്തിന് ആർസിബി മാത്രമാണ് ഉത്തരവാദി

ജൂൺ 4 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഫ്രാഞ്ചൈസി തീവ്രമായ പരിശോധനയ്ക്ക് വിധേയമായി. പൊതുപരിപാടി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസി ആവശ്യമായ പൊലീസ് അനുമതികൾ തേടുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ആർസിബിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു.

വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്റെ അനാവശ്യ തിടുക്കമാണെന്ന് ചൂണ്ടിക്കാട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂൺ വിജയാഘോഷം സംഘടിപ്പിക്കുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികാരികളുമായി ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ആർ‌സി‌ബിക്കാണെന്നും ഇത് അപര്യാപ്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കും ഒടുവിൽ മാരകമായ തിക്കിലും തിരക്കിലും കലാശിച്ചതായും ട്രൈബ്യൂണൽ വിധിച്ചു.

ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ, ബിസിസിഐ ഓംബുഡ്സ്മാൻ ജസ്റ്റിസ് (റിട്ടയേർഡ്) അരുൺ മിശ്ര ഇടപെട്ട്, ആർസിബിക്കും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (കെഎസ്സിഎ) ഷോകോസ് നോട്ടീസ് നൽകി. “ഗുരുതരമായ അശ്രദ്ധ”, “സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം” എന്നീ ആരോപണങ്ങളിൽ രേഖാമൂലമുള്ള മറുപടികൾ ഫയൽ ചെയ്യാൻ ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉടമസ്ഥാവകാശ മാറ്റത്തിലൂടെ ആർസിബി സംഭവത്തിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന ജസ്റ്റിസ് മിശ്രയുടെ ഷോകോസ് ലെറ്ററിലെ നിരീക്ഷണം ​ഗൗരവകരമാണ്. ആർസിബിയുടെ മാതൃ കമ്പനിയായ ഡിയാജിയോ പിഎൽസി, 2 ബില്യൺ ഡോളറിനടുത്ത് (17,132 കോടി) മൂല്യം ആവശ്യപ്പെട്ട് അതിന്റെ ഓഹരിയുടെ ഒരു ഭാഗമോ മുഴുവനായോ വിൽക്കാൻ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ ഡിയാജിയോ ഇക്കാര്യം പരസ്യമായി നിഷേധിച്ചെങ്കിലും, ബിസിസിഐയുടെ നോട്ടീസിൽ മറിച്ചാണ് പറയുന്നത്.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്