ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) അവരുടെ ആദ്യത്തെ ഐപിഎൽ ട്രോഫി ഒരു മാസം മുമ്പ് ഉയർത്തി. പക്ഷേ ആഘോഷങ്ങൾ വിവാദങ്ങളിൽനിന്നും വിവാദങ്ങളിലേക്ക് നീങ്ങി. ഇതേത്തുടർന്ന് ഇപ്പോൾ അവരുടെ ഭാവിയും അപകടത്തിലാണ്. ഫ്രാഞ്ചൈസിയെ പൂർണ്ണമായി നിരോധിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ടെങ്കിലും, ഈ കാര്യം വളരെ സങ്കീർണ്ണമാണ്.

ദുരന്തത്തിന് ആർസിബി മാത്രമാണ് ഉത്തരവാദി

ജൂൺ 4 ന് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ ഫ്രാഞ്ചൈസി തീവ്രമായ പരിശോധനയ്ക്ക് വിധേയമായി. പൊതുപരിപാടി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫ്രാഞ്ചൈസി ആവശ്യമായ പൊലീസ് അനുമതികൾ തേടുന്നതിൽ പരാജയപ്പെട്ടുവെന്ന് വ്യക്തമാക്കി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (സിഎടി) ആർസിബിക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചു.

വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്റെ അനാവശ്യ തിടുക്കമാണെന്ന് ചൂണ്ടിക്കാട്ടിയ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂൺ വിജയാഘോഷം സംഘടിപ്പിക്കുന്നതിന് പൊലിസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അധികാരികളുമായി ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ആർ‌സി‌ബിക്കാണെന്നും ഇത് അപര്യാപ്തമായ സുരക്ഷാ ക്രമീകരണങ്ങൾക്കും ഒടുവിൽ മാരകമായ തിക്കിലും തിരക്കിലും കലാശിച്ചതായും ട്രൈബ്യൂണൽ വിധിച്ചു.

ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസ്

സംഭവവുമായി ബന്ധപ്പെട്ട് ബെംഗളൂരു പൊലീസ് ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ, ബിസിസിഐ ഓംബുഡ്സ്മാൻ ജസ്റ്റിസ് (റിട്ടയേർഡ്) അരുൺ മിശ്ര ഇടപെട്ട്, ആർസിബിക്കും കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും (കെഎസ്സിഎ) ഷോകോസ് നോട്ടീസ് നൽകി. “ഗുരുതരമായ അശ്രദ്ധ”, “സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനം” എന്നീ ആരോപണങ്ങളിൽ രേഖാമൂലമുള്ള മറുപടികൾ ഫയൽ ചെയ്യാൻ ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉടമസ്ഥാവകാശ മാറ്റത്തിലൂടെ ആർസിബി സംഭവത്തിൽ നിന്ന് അകന്നു നിൽക്കാൻ ശ്രമിക്കുന്നുണ്ടെന്ന ജസ്റ്റിസ് മിശ്രയുടെ ഷോകോസ് ലെറ്ററിലെ നിരീക്ഷണം ​ഗൗരവകരമാണ്. ആർസിബിയുടെ മാതൃ കമ്പനിയായ ഡിയാജിയോ പിഎൽസി, 2 ബില്യൺ ഡോളറിനടുത്ത് (17,132 കോടി) മൂല്യം ആവശ്യപ്പെട്ട് അതിന്റെ ഓഹരിയുടെ ഒരു ഭാഗമോ മുഴുവനായോ വിൽക്കാൻ ആലോചിക്കുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതിന് ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നൽകിയ പ്രസ്താവനയിൽ ഡിയാജിയോ ഇക്കാര്യം പരസ്യമായി നിഷേധിച്ചെങ്കിലും, ബിസിസിഐയുടെ നോട്ടീസിൽ മറിച്ചാണ് പറയുന്നത്.

Latest Stories

കാസര്‍കോട് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

ഗുജറാത്ത് ലോക്കൽ പോളുകളിൽ കോൺഗ്രസ് ഉയിർത്തെഴുന്നേൽപ്പ്: വോട്ട്ഷെയർ ഉയർത്തി പ്രധാന പ്രതിപക്ഷ പദവി തിരിച്ചുപിടിച്ചു

പ്രധാന എക്‌സിറ്റ് പോളുകളിലെല്ലാം കേരളത്തില്‍ യുഡിഎഫ് വിജയ പ്രവചനം; മനോരമ സീ വോട്ടര്‍ എക്‌സിറ്റ് പോളിലും യുഡിഎഫ് തരംഗം

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് അഞ്ച് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

കൂടല്‍മാണിക്യം ഉത്സവത്തിന് ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ബഹുനില പന്തലിന്റേയും ദീപാലങ്കാരങ്ങളുടേയും സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു

ചൂടിനെ ശമിപ്പിക്കാൻ മഴ എത്തുന്നു, ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നൽ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ യോഗ്യൻ പിണറായി തന്നെ, സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവെയിൽ തെളിഞ്ഞു: എം. വി. ഗോവിന്ദൻ

പാർട്ടിയുടെ കണക്ക് പ്രകാരം 80-90 സീറ്റ് ലഭിക്കും, പിണറായി വിജയന് മുൻതൂക്കം ഉണ്ടെന്ന് കരുതുന്നില്ല: കെ മുരളീധരൻ

മുംബൈ ആരാധകർ എതിർ താരങ്ങൾക്ക് വേണ്ടി കൈയടിക്കുന്നത് കാണുമ്പോൾ വളരെ സങ്കടമുണ്ട്, ചിലപ്പോൾ നമ്മുടെ പ്രകടനം മോശമായത് കൊണ്ടാകാം: ഹാർദിക് പാണ്ഡ്യ

ഈ സീസണിൽ ഞങ്ങൾക്ക് ഇനിയൊന്നും ചെയ്യാനില്ല, വിചാരിച്ച പോലെ ഒന്നും നടക്കുന്നില്ല: ഹാർദിക് പാണ്ഡ്യ